കയ്യൂര് സമര ചരിത്രം( kayyur struggle )
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നിരവധി കര്‍ഷകസമരങ്ങള്‍ നടന്ന സംസ്ഥാനമാണ് കേരളം. അതില്‍ ഭൂരിഭാഗം സമരങ്ങളും നടന്നത് മലബാര്‍ മേഖലയിലാണ്. ഇതിന്റെ പ്രധാന കാരണം മലബാര്‍ മേഖലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും കര്‍ഷകസംഘങ്ങള്‍ക്കും ഉണ്ടായിരുന്ന ശക്തമായ സ്വാധീനം തന്നെയായിരുന്നു.ഓരോ സമരങ്ങളും പഠനവിധേയമാക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. എല്ലാ സമരങ്ങളിലും നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുള്ളത് കമ്മ്യൂണിസ്റ്റ പ്രസ്ഥാനങ്ങളും അവരുടെ നേതൃത്വത്തിലുള്ള കര്‍ഷകസംഘങ്ങളുമായിരുന്നു. യഥാര്‍ത്ഥത്തില്‍ കര്‍ഷകസമരങ്ങളുടെ ചരിത്രം എന്നു പറയുന്നത് വര്‍ഗ്ഗസമര വിപ്ലവ പാതയിലൂടെയുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുടെ ചരിത്രം കൂടിയാണ്. അന്ന് നിലനിന്നിരുന്ന കൊളോണിയല്‍ ഭരണവും ഫ്യൂഡല്‍വ്യവസ്ഥിതിയും അവര്‍ സ്വീകരിച്ചിരുന്ന കര്‍ഷക വിരുദ്ധ സമീപനങ്ങള്‍ വരെ ഇത്തരം കര്‍ഷകസമരങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ സാമ്രാജ്യത്വ ജന്മിത്വ വാഴ്‌ചക്കെതിരെ കമ്മ്യൂണിസ്റ്റ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള സമരങ്ങളില് പ്രധാനപ്പെട്ടതായിരുന്നു സമരമായിരുന്നു കയ്യൂര്‍ സമരം. കയ്യൂര്‍ സമരം ഒറ്റപ്പെട്ട കര്‍ഷകസമരമാണെന്നും സ്വാതന്ത്യസമരത്തിന്റെ ഭാഗമായി നടന്നതല്ലെന്നുമുള്ള വിവാദങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത്തരം വിവാദത്തിലൂടെ ഒരു കാലഘട്ടത്തില്‍ നടന്ന സമരങ്ങളെ ആകെ വിലകുറച്ചുകാണുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ വസ്‌തുനിഷ്‌ഠപരമായ ഒരു പഠനത്തിന് സാധ്യതയുണ്ടെന്ന് കരുതുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വളരെ നിഷ്‌പക്ഷതയോടുകൂടി പഠനം നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. കയ്യൂര്‍ സമരത്തിന്റെ ചരിത്രപശ്ചാത്തലവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്വാധീനവും സമരത്തിന്റെ പ്രധാന കാരണങ്ങളും അനന്തരഫലങ്ങളും വിവിധ അദ്ധ്യായങ്ങളിലായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഒരു കാലഘട്ടത്തില്‍ സാധാരണക്കാരായ മനുഷ്യര്‍ നേരിട്ടിരുന്ന ചൂഷണങ്ങളും അടിച്ചമര്‍ത്തലുകളും ആ കാലത്തെ രാഷ്‌ട്രീയ സാമൂഹിക പശ്ചാത്തലങ്ങള്‍ക്ക് തുടര്‍ന്ന് വരുന്ന അദ്ധ്യായങ്ങളില്‍ കാണാന്‍ കഴിയും.
കയ്യൂര്‍ രാഷ്‌ട്രീയ സാമൂഹിക പശ്ചാത്തലം
കയ്യൂര്‍. കര്‍ഷക സമത്തിലൂടെ ചരിത്രത്തിലെഴുതപ്പെട്ട മണ്ണ്... ഈ കാര്‍ഷിക ഗ്രാമം കാസര്‍കോഡ് ജില്ലയിലെ കയ്യൂര്‍ ചീമേനി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. 1940-കള്‍ വരെ ഇന്ത്യയിലെ അറിയപ്പെടാത്ത നിരവധി ഗ്രാമങ്ങളില്‍ ഒാന്നായിരുന്നു കയ്യൂര്‍. ആ കാലഘട്ടത്തില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി കേരളത്തില്‍ നടന്ന നിരവധി കര്‍ഷക പോരാട്ടങ്ങളില്‍ ഒന്ന് നടന്നത് കയ്യൂരില്‍ ആയിരുന്നു. ഇതോടെയാണ് കയ്യൂര്‍ ദേശവ്യാപകമായി ശ്രദ്ധ നേടുകയും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ചരിത്രത്തിലിടം പിടിക്കുകയും ചെയ്‌തത്.സ്വാതന്ത്ര്യലബ്ദിക്ക് മുമ്പ് കയ്യൂര്‍ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളുമെന്ന പോലെ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ അധീനതയിലായിരുന്നു.ഈസ്റ്റിന്ത്യാ കമ്പനിയുടെ അധീനതയില്‍ ഏറ്റവും വൈകി വന്ന പ്രദേശങ്ങളായിരുന്നു കര്‍ണ്ണാടകയും ഇപ്പോഴത്തെ കാസര്‍കോഡ് ജില്ലയുള്‍പ്പെട്ട ദക്ഷിണ കാനറയും. ഇക്കേരി നായ്‌ക്കരും തുടര്‍ന്ന് വന്ന മൈസൂര്‍ രാജവംശവുമായിരുന്നു ഈ പ്രദേശങ്ങള്‍ ഭരിച്ചിരുന്നത്. 1799-ല്‍ ശ്രീരംഗപട്ടണം യുദ്ധത്തില്‍ ടിപ്പു സുല്‍ത്താന്‍ സാമ്രാജ്യത്വത്തിനെതിരായി പോരാടി വീരചരമം പ്രാപിച്ചതിനു ശേഷമാണ് ഈ പ്രദേശങ്ങള്‍ ഈസ്റ്റിന്ത്യാ കമ്പനിയുടെ അധീനതയിലാവുന്നത്. ഇതിന് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ബ്രിട്ടീഷുകാര്‍ പെര്‍മനന്റ് സെറ്റില്‍മെന്റ് ആക്‌റ്റ് നടപ്പിലാക്കിയത്. ഈ നിയമത്തോടു കൂടിയാണ് ജന്മി-കുടിയാന്‍ വ്യവസ്ഥ നിലവില്‍ വന്നത്. ഇതോടു കൂടി ഒരു വിഭാഗം ജന്മികളായി കമ്പനിയുടെ ആശ്രിതരായി മാറുകയും സാധാരണക്കാരുടെ മേല്‍ ചൂഷണം ആരംഭിക്കുകയും ചെയ്‌തു.ഈസ്റ്റിന്ത്യാ കമ്പനിയുടെ കീഴില്‍ പുതുതായി വന്നു ചേര്‍ന്ന പ്രദേശങ്ങളില്‍ അമിത നികുതിയായിരുന്നു ഈടാക്കിയിരുന്നത്. കമ്പനി മലബാര്‍ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുതിനേക്കാള്‍ വലിയ നികുതിയായിരുന്നു ഇവിടെ ചുമത്തിയിരുന്നത്‌്. ഇതിനെതിരെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ തന്നെ ഈ പ്രദേശങ്ങളില്‍ കൂട്ട കലാപങ്ങള്‍ നടന്നിരുന്നു. സംഘടിത പോരാട്ടങ്ങള്‍ അല്ലാത്തതു കൊണ്ടു തന്നെ ഈ ഒറ്റപ്പെട്ട സമരങ്ങളെല്ലാം അടിച്ചമര്‍ത്തപ്പെട്ടു. ഈ സമരങ്ങളുടെ അലകള്‍ കയ്യൂര്‍ ഉള്‍പ്പെട്ട ബേക്കല്‍ താലൂക്കിലും പടര്‍ന്ന് പിടിച്ചിരുന്നു. ഇവിടുത്തെ നികുതി കര്‍ഷകര്‍ക്ക് താങ്ങാന്‍ കഴിയാത്ത രീതിയില്‍ ഉയര്‍ന്നതാണെന്ന് ഈ കൂട്ട കലാപങ്ങളുടെ കാരണമായി അന്നത്തെ ദക്ഷിണ കാനറ ജില്ലാ കലക്ടര്‍ ഡിക്കെന്‍സണ്‍ 1831 ഫെബ്രുവരിയില്‍ കമ്പനിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആ കാലത്തു തന്നെ ഈ പ്രദേശങ്ങളില്‍ ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരായ സമരങ്ങള്‍ ഈ പ്രദേശങ്ങളില്‍ നടന്നിരുന്നുവെന്ന് നമുക്കു മനസ്സിലാക്കാം.1862 വരെ ബോംബെ പ്രോവിന്‍സിലായിരുന്നു സൗത്ത് കാനറ ജില്ല പിന്നീട് മദ്രാസ് പ്രോവിന്‍സിന്റെ ഭാഗമാക്കി മാറ്റുകയായിരുന്നു. മാത്രമല്ല ബേക്കല്‍ താലൂക്കിന് പകരം പുതിയ കാസര്‍കോഡ് താലൂക്ക് നിലവില്‍ വന്നു. മലബാറിലെ നികുതി 1905-ല്‍ രണ്ട് ഉറുപ്പിക പതിനഞ്ച് അണ മുപ്പത് പൈസ ആയിരുെന്നങ്കില്‍ കാസര്‍കോഡ് താലൂക്കില്‍ നാല് ഉറുപ്പിക പതിമൂന്ന് അണ ഏഴ് പൈസ ആയിരുന്നു. മറ്റ് ഭൂനികുതികളും ഉയര്‍ന്ന നിരക്കിലായിരുന്നു. ഇതൊക്കെ കൊടുക്കേണ്ടത് കര്‍ഷകന്റെ മാത്രം ബാദ്ധ്യതയായിരുന്നു. അന്ന് ദക്ഷിണ കാനറ ജില്ലയുടെ ആസ്ഥാനം മംഗലാപുരമായിരുന്നു. പെര്‍മനന്റ് ആക്‌റ്റ് പ്രകാരം ഈ പ്രദേശങ്ങള്‍ നീലേശ്വരം രാജ വംശത്തിന്റെ കീഴിലായിരുന്നു. മറ്റ് പറയത്തക്ക വിധത്തിലുള്ള ചെറു കിട ജന്മിമാരൊന്നും ഈ പ്രദേശത്തില്ലായിരുന്നു. സമര കാലഘട്ടത്തില്‍ നാടുവാഴി നീലേശ്വരം രാജയായിരുന്നു. കര്‍ഷകരില്‍ നിന്ന് നികുതി പിരിച്ച് കമ്പനിക്ക് നല്‌കിയിരുന്നത് നീലേശ്വരം രാജ വംശമായിരുന്നു.
കര്‍ഷകസംഘവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും കയ്യൂരില്‍
1930-കളോടു കൂടി ഇന്ത്യയിലാകമാനം പടര്‍ന്നു പിടിച്ച കമ്യൂണിസത്തോടുള്ള അഭിനിവേശം കയ്യൂരിലും പരിസരപ്രദേശങ്ങളിലും വളരെ പ്രകടമായിരുന്നു.ലോകമെമ്പാടും നടന്ന സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വിമോചന സമരപോരാട്ടങ്ങളുടെ കഥകള്‍ സാധാരണ കര്‍ഷകള്‍ ഉള്‍പ്പെടെയുള്ളവരില്‍ ആവേശമായിരുന്നു.സ്വാതന്ത്രത്തിനു വേണ്ടിയുള്ള അഭിവാഞ്ച വളര്‍ത്തുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം പകരുകയും ചെയ്‌തു.ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ നിന്ന് പുതിയ ആശയവും ചിന്താഗതിയുമായി 1930-കളോടെ ഉയര്‍ന്നു വന്ന കോണ്‍ഗ്രസ് സോഷ്യലിസ്‌റ്റുകളുടെ നിര്‍ദ്ദേശ പ്രകാരം 1936-ല്‍ എല്ലാ പ്രദേശങ്ങളിലും 'അഖിലേന്ത്യാ കിസാന്‍ സഭ' എന്ന പേരില്‍ കര്‍ഷകസംഘങ്ങള്‍ രൂപീകരിച്ചു. എന്നാല്‍ അതിനു മുമ്പു തന്നെ 1935-ാടു കൂടി മലബാറില്‍ കൊളച്ചേരിയില്‍ കര്‍ഷകസംഘം രൂപീകൃതമായിരുന്നു. 1938-ല്‍ അഖില കേരള കര്‍ഷകസംഘം രൂപീകരിച്ചതോടെയാണ് കര്‍ഷക മുന്നേറ്റങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം കൈവന്നത്.കാസര്‍കോഡ് താലൂക്കില്‍ കൊടക്കാടാണ് ആദ്യം സംഘം രൂപീകരിച്ചത്. ജന്മിയുടെ നേതൃത്വത്തില്‍ കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായിട്ടായിരുന്നു എ.വി. കുഞ്ഞമ്പുവിന്റെയും കേരളീയന്റെയും നേതൃത്വത്തില്‍ ഇവിടെ കര്‍ഷകസംഘം രൂപീകരിച്ചത്‌്. പി. കൃഷ്‌ണപിള്ള, എ. കെ. ജി, 'പാടു പടവാളായിരുന്ന' ടി. എസ്. തിരുമുമ്പ് തുടങ്ങിയവരുടെ നേതൃത്വത്തിലൂടെയായിരുന്നു കേരളത്തില്‍ കര്‍ഷകപ്രസ്ഥാനം വളര്‍ന്നത്. മറ്റെല്ലാ ഗ്രാമത്തിലുമെന്ന പോലെ കയ്യൂരിലും കര്‍ഷകസംഘത്തിന്റെ സ്വാധീനം ശക്തമായിരുന്നു. ക്ലായിക്കോടിലെയും കയ്യൂരിലെയും രണ്ട് കര്‍ഷകര്‍ തമ്മില്‍ ഒരു തുണ്ട് ഭൂമിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യൂരിലെ ആദ്യ കര്‍ഷകസംഘം രൂപീകരണത്തിന് കാരണമായത്. രണ്ട് ഗ്രാമത്തിലെ ജനങ്ങള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുമെന്ന ഘട്ടമെത്തിയപ്പോള്‍ എ. വി. കുഞ്ഞമ്പുവിന്റെ നേതൃത്വത്തില്‍ കര്‍ഷകസംഘം പ്രവര്‍ത്തകര്‍ കയ്യൂരിലെത്തുകയും പ്രശ്‌നം രമ്യതയില്‍ പരിഹരിക്കുകയും ചെയ്‌തു. ഇതോടെ തങ്ങളുടെ ഗ്രാമത്തിലും കര്‍ഷകസംഘം വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കയ്യൂരില്‍ നിരവധി യുവാക്കള്‍ വി. ചന്തു ഓഫീസര്‍, എന്‍. കെ. കുട്ടന്‍ എിവരുടെ പരിശീലനത്തില്‍ കര്‍ഷകസംഘം വളണ്ടിയര്‍മാരായി മാറി. ലോകവിമോചന ചരിത്രം കയ്യൂരിലെ നിരക്ഷരര്‍ക്ക് പകര്‍ന്നു നല്‌കിയത് ഇത്തരം വളണ്ടിയര്‍മാരായിരുന്നു.1937 ഏപ്രിലില്‍ കാഞ്ഞങ്ങാട് വച്ച് നട പ്രഥമ കാസര്‍കോഡ് താലൂക്ക് കര്‍ഷകസംഘം സമ്മേളനവും 1939 ജനുവരി 14,15 തീയ്യതികളില്‍ കൊടക്കാട് വെച്ച് നടന്ന രണ്ടാം വാര്‍ഷികസമ്മേളനവും കര്‍ഷക മുന്നേറ്റങ്ങള്‍ക്ക് പുതിയ വെളിച്ചം നല്‌കിയവയായിരുന്നു. ചരിത്രത്തില്‍ എഴുതപ്പെട്ട കൊടക്കാട് സമ്മേളനത്തില്‍ 15000-ത്തിലധികം പ്രതിനിധികള്‍ പങ്കെടുത്തതായിരുന്നു.കര്‍ഷകസംഘം നേതാക്കന്‍മാരുടെ പ്രസംഗങ്ങള്‍ കര്‍ഷകരെ ആവേശം കൊള്ളിച്ചു. സാമ്രാജ്യത്വത്തിനെതിരായും ജന്മി-നാടുവാഴിത്ത ചൂഷണങ്ങള്‍ക്കെതിരായും അണിനിരക്കേണ്ടതിന്റെ ആവശ്യകത അവര്‍ക്ക് ബോധ്യമായിത്തുടങ്ങിയിരുന്നു. 1939 ഡിസംബറില്‍ എ. കെ. ജി, പി. കൃഷ്‌ണപ്പിള്ള, ഇ. എം. എസ്, കെ. ദാമോദരന്‍ എിവരുടെ നേതൃത്വത്തില്‍ പിണറായി പാറപ്രത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരള ഘടകം രൂപീകരിച്ചത് വലിയൊരു വഴിത്തിരിവായിരുന്നു. ഇതിന്റെ ഭാഗമായി പി. സുന്ദരയ്യയുടെ നേതൃത്വത്തില്‍ കയ്യൂരില്‍ ചേര്‍ന്ന് ഒരു രഹസ്യ യോഗത്തില്‍ പി. ടി. അമ്പാടിക്കുഞ്ഞി, കെ. പി. വെള്ളുങ്ങ, ടി. വി. കുഞ്ഞമ്പു, കെ. വി. രാമന്‍ എിവരടങ്ങിയ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി സെല്‍ കയ്യൂരില്‍ രൂപീകൃതമായി. തുടര്‍ന്നിങ്ങോട്ട് കമ്യൂണിസ്‌ററ് ആശയങ്ങളുടെ കീഴില്‍ കര്‍ഷകസംഘങ്ങള്‍ സാമ്രാജ്യത്വത്തിനെതിരായും ജന്മി-നാടുവാഴിത്ത ചൂഷണങ്ങള്‍ക്കുമെതിരായി ഒരൊറ്റ ശക്തിയായി പോരാടാന്‍ തുടങ്ങി.
കയ്യൂര്‍ സമരം
കമ്യൂണിസ്‌റ്റ് ആശയങ്ങളുടെ ശക്തമായ അടിത്തറ ലഭിച്ച കര്‍ഷകസംഘം കര്‍ഷക ചൂഷണങ്ങള്‍ക്കെതിരായി ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്‌തു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ദുരിതങ്ങള്‍ക്കെതിരായി ഗ്രാമങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ജന്മിമാര്‍ നിഷ്‌ക്കരുണം കര്‍ഷകര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരുന്നു 'വെച്ചു കാണല്‍', 'നുരി', 'മുക്കാല്‍', 'ശീലക്കാശ് തുടങ്ങിയ അക്രമപ്പിരിവുകള്‍ക്ക് ശക്തമായ സമരത്തിലൂടെ അറുതിവരുത്തണമെന്ന് തീരുമാനിച്ചു.സമരത്തിന്റെ ആദ്യഘട്ടം എന്ന നിലയില്‍ 1941 മാര്‍ച്ച് 30-ന് വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന കര്‍ഷകര്‍ ജാഥയായി ഒരുമിച്ച് പ്രദേശത്തെ ജന്മിയായിരുന്ന നീലേശ്വരം രാജയ്‌ക്ക് അക്രമപ്പിരിവുകള്‍ക്കെതിരായി ഒരു നിവേദനം നല്‌കാനായിരുന്നു തീരുമാനം. നിവേദനത്തിന്റെ ഒരു കോപ്പി ആദ്യം തന്നെ നീലേശ്വരം രാജയ്‌ക്ക് അയച്ചുകൊടുത്തു. സമരം വിജയിപ്പിക്കുന്നതിനായി എന്‍. ജി. കമ്മത്ത്, കെ. മാധവന്‍, വി. വി. കുഞ്ഞമ്പു, എന്‍. കെ. കുട്ടന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നേറിയപ്പോള്‍ കയ്യൂര്‍ സമരം ഉത്തരകേരളത്തിലാകെ ചര്‍ച്ചാവിഷയമായി. മാത്രമല്ല മൊറാഴയിലും കരിവെള്ളൂരുമെല്ലാം ഇവര്‍ക്ക് ആവേശമായിരുന്നു കൂടാതെ മൊറാഴ സമര നായകരിലൊരാളായ ഇ. കെ. നായനാര്‍ കയ്യൂരില്‍ ഒളിവിലിരുന്ന് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‌കുന്നുണ്ടായിരുന്നു.നിവേദനം വായിച്ച് രാജ ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിച്ച കര്‍ഷകര്‍ക്ക് തെറ്റു പറ്റി. നിവേദനം വായിച്ച രാജയുടെ നേതൃത്വത്തില്‍ പോലീസുകാരുടെയും ജന്മിമാരുടെയും ഉന്നതതല രഹസ്യയോഗം കോവിലകത്ത്‌് വിളിച്ചു ചേര്‍ത്തു.കര്‍ഷക സമരത്തെ എന്തു വില കൊടുത്തും പരാജയപ്പെടുത്തണമെന്ന തീരുമാനമെടുത്ത് പിരിഞ്ഞ യോഗം കര്‍ഷകസംഘം പ്രവര്‍ത്തകര്‍ 'നീലേശ്വരം കോവിലകം തീവെട്ടിക്കൊള്ള' നടത്താന്‍ പോവുകയാണെന്ന് ബ്രിട്ടീഷ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്‌തു.1941 മാര്‍ച്ച് 25-ന് സമരത്തിന്റെ പ്രചരണാര്‍ത്ഥം കയ്യൂരില്‍ കര്‍ഷക തൊഴിലാളികളുടെ ഒരു ഉശിരന്‍ പ്രകടനം നടന്നു. പ്രകടനം നടന്നു കൊണ്ടിരിക്കുമ്പോള്‍ എതിരെ വന്ന നീലേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്‌ണന്‍നായരെ ബഹുമാനിച്ചില്ല എന്ന കാരണം പറഞ്ഞ് അന്ന് രാത്രി കയ്യൂരിലും പരിസരപ്രദേശങ്ങളിലും അഴിച്ചു വിട്ടത് ഭീകര മര്‍ദ്ദനമുറകളായിരുന്നു. കാഞ്ഞങ്ങാട്ടു നിന്നും ഇന്‍സ്‌പെക്ടര്‍ നിക്കോളാസിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് സംഘമെത്തിയത്. കര്‍ഷകസംഘം പ്രവര്‍ത്തകരായ ടി. വി. കുഞ്ഞമ്പുവിനെയും ടി. വി. കുഞ്ഞിരാമനെയും പോലീസ് അറസ്‌റ്റ് ചെയ്‌തു കൊണ്ടു പോയി. യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് 'ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍' അനുസരിച്ച് കെ. പി. വെള്ളുങ്ങ, ചൂരിക്കാടന്‍ കൃഷ്‌ണന്‍ നായര്‍, കോയിത്താറ്റില്‍ ചിരുകണ്‌ഠന്‍, വളപ്പില്‍ രാമന്‍ എന്നിവര്‍ക്കെതിരെ ജില്ലാ മജിസ്‌ട്രേറ്റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.പോലീസ് അതിക്രമവും അറസ്‌റ്റും പിറ്റേദിവസം അറിഞ്ഞ ഗ്രാമവാസികളില്‍ അമര്‍ഷവും പ്രതിഷേധവും ആളിക്കത്തി.പോലീസ് അതിക്രമത്തിനെതിരായി അന്ന് വൈകുന്നേരം പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്താന്‍ കര്‍ഷകസംഘം തീരുമാനിച്ചു. ക്ലായിക്കോട്, ചെറിയാക്കര എന്നീ സമീപ പ്രദേശങ്ങളിലും യോഗ വിവരമറിയിച്ചു.വൈകിട്ട് നാലു മണിയോടെ പ്രതിഷേധ ജാഥ കയ്യൂര്‍ സെന്ററില്‍ നിന്നും കാര്യങ്കോട് പുഴക്കരയിലൂടെ ചെറിയാക്കര ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. മൂന്നോ നാലോ മീറ്റര്‍ മാത്രം വീതിയുള്ള നടപ്പാതയിലൂടെ ഒന്നരക്കിലോമീറ്ററോളം മുന്നോട്ട് നടന്നാല്‍ ചെറിയാക്കര എത്തും. അപ്പോഴാണ് തലേദിവസത്തെ മര്‍ദ്ധനത്തില്‍ പങ്കാളിയായ സുബ്ബരായന്‍ എന്ന പോലീസുകാരന്‍ ജാഥയ്‌ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. പ്രകോപിതരായ പ്രകടനക്കാര്‍ സുബ്ബരായനെ മര്‍ദ്ധിക്കുകയും പോലീസ് യൂണിഫോമോടു കൂടി ചെങ്കൊടിയും പിടിച്ച് ജാഥയുടെ മുന്നില്‍ നടത്തി. വഴിയില്‍ ആളുകള്‍ ഇതു കണ്ട് ആര്‍ത്തു ചിരിച്ചു. കുറേ ദൂരം കൂടി മുന്നോട്ട് നടന്നപ്പോള്‍ ചെറിയാക്കര ഭാഗത്തു നിന്നും മറ്റൊരു ജാഥ പ്രഥാന ജാഥയോടു ചേരാന്‍ വരുന്നതു കണ്ട് ഇനി തനിക്ക് രക്ഷയില്ലെന്ന് കരുതി സുബ്ബരായന്‍ പുഴയിലേക്ക് എടുത്തു ചാടി. മദ്യപിച്ചിരുന്നതിനാല്‍ നീന്താന്‍ കഴിയാതിരുന്ന ആ പോലീസുകാരന്‍ ജനക്കൂട്ടത്തിന്റെ കല്ലേറു മൂലം അവിടെ വെച്ച് കൊല്ലപ്പെട്ടു.അന്ന് പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി ചേര്‍്‌ന്ന് നിര്‍ണ്ണായക തീരുമാനങ്ങളെടുത്തു. കയ്യൂരില്‍ പോലീസിന്റെ തേര്‍വാഴ്‌ച നടക്കുമെന്നുറപ്പായതിനാല്‍ പ്രവര്‍ത്തകരെല്ലാം ഒളിവില്‍ പോയി. മാര്‍ച്ച് 30-ന് സുബ്ബരായന്റെ ജഢം കാര്യങ്കോട് പാലത്തിനടുത്ത് പൊങ്ങി. മാര്‍ച്ച് 28-ന് തന്നെ കയ്യൂരില്‍ പോലീസിന്റെ നരനായാട്ട് ആരംഭിച്ചിരുന്നു. റിസര്‍വ്വ്‌പോലീസും മലബാര്‍ സ്‌പെഷ്യല്‍ പോലീസുമായിരുന്നു കയ്യൂരില്‍ ക്യാമ്പ് ചെയ്‌തിരുന്നത്. ഒപ്പം ജന്മിയുടെ ഗുണ്ടകളും ഉണ്ടായിരുന്നു, വീടുകള്‍ കൊള്ളയടിക്കപ്പെട്ടു. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലും അതിക്രമത്തില്‍ നിന്നും രക്ഷപ്പെടാനായില്ല. ഇതു സംബന്ധിച്ച പരാതികള്‍ പല ഉന്നതസമിതികളിലും ചര്‍ച്ച ചെയ്യപ്പെട്ടു. ഹോസ്‌ദുര്‍ഗ് താലൂക്കില്‍ പോലീസ് തേര്‍വാഴ്‌ച്ച നടക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്‌ത മാതൃഭൂമി ലേഖകന്‍ വെള്ളൂരിലെ പി. കെ. നാരായണന്‍ നമ്പ്യാര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ക്രൂരമര്‍ദ്ധനം ഏല്‍ക്കേണ്ടിയും വന്നു. ഈ സംഭവത്തെ ഇന്ത്യയിലെ പല ദേശീയപത്രങ്ങളും അപലപിച്ചു.
കയ്യൂര്‍ കേസിന്റെ വിധിയും,വിധിക്കെതിരായ പ്രതിഷേധവും
ഹോസ്‌ദുര്‍ഗിലെ പ്രധാന കര്‍ഷകസംഘം പ്രവര്‍ത്തകരും കയ്യൂര്‍ കേസില്‍ പ്രതികളായിരുന്നു. മൊറാഴ സംഭവത്തെത്തുടര്‍ന്ന് കയ്യൂരില്‍ ഒളിവിലിരുന്ന് പാര്‍ട്ടി പ്രവര്‍ത്തനം സംഘടിപ്പിച്ചിരുന്ന നായനാര്‍ കേസില്‍ മൂന്നാം പ്രതിയായിരുന്നു. പോലീസിന് അറസ്‌റ്റ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ പിന്നീട് കേസില്‍ നിന്നും ഒഴിവാക്കി.61 പേരാണ് കയ്യൂര്‍ കേസില്‍ വിചാരണ നേരിട്ടത്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് കാഞ്ഞങ്ങാട് ജയിലിലും കാസര്‍കോഡ് ജയിലിലും ഭീകര മര്‍ദ്ധനമാണ് ഏല്‍ക്കേണ്ടി വന്നത്. അവസാനം എല്ലാവരെയും മംഗലാപുരം ജയിലിലേക്ക് മാറ്റി.കേസ് വിചാരണ മാസങ്ങളോളം നീണ്ടു. മംഗലാപുരം സെഷന്‍സ് കോടതി ജഡ്‌ജി പാര്‍ത്ഥസാരഥി വിധിന്യായത്തില്‍ ഇങ്ങനെ എഴുതി.`നിരവധിയാളുകള്‍ പങ്കെടുത്ത ഇതു പോലൊരു സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റവാളി ആരെ കണ്ടെത്തുക പ്രയാസമാണ്. ചിലപ്പോള്‍ അവര്‍ കോടതിക്ക് മുന്നില്‍ വന്നിട്ടു തന്നെയുണ്ടാകില്ല. എന്നാല്‍ ഇങ്ങനെ പ്രസ്‌താവിച്ച കോടതി വിധി തീര്‍പ്പാക്കുന്നതില്‍ യാതൊരു ദയവും കാട്ടിയില്ല. കോടതി വിധി പ്രഖ്യാപിച്ചപ്പോള്‍ ഒന്നാം പ്രതി മഠത്തില്‍ അപ്പു, പതിമൂന്നാം പ്രതി കോയിത്താറ്റില്‍ ചിരുകണ്‌ഠന്‍ അമ്പത്തിരണ്ടാം പ്രതി ചൂരിക്കാടന്‍ കൃഷ്‌ണന്‍ നായര്‍, പ്രതി പള്ളിക്കാല്‍ അബൂബക്കര്‍, പോടോര കുഞ്ഞമ്പു നായര് എന്നിവരെ വധശിക്ഷയ്‌ക്ക് വിധിച്ചു. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ചൂരിക്കാടന്‍ കൃഷ്‌ണന്‍നായരുടെ വധശിക്ഷ പിന്നീട് ജീവപര്യന്തമായി കുറച്ചു.മറ്റ് പലര്‍ക്കും വിവിധ കാലയളവിലേക്കുള്ള തടവും വിധിച്ചു, സെഷന്‍സ് കോടതിവിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ മദ്രാസ് ഹൈക്കോടതി തള്ളിയതോടെ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
വിധിക്കെതിരായ പ്രതിഷേധം.
സാമ്രാജ്യത്വത്തിനെതിരായി പോരാടിയ കയ്യൂരിലെ കര്‍ഷകസംഘം പ്രവര്‍ത്തകരെ തൂക്കിലേറ്റുന്നതിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നു. ഇന്ത്യയിലെ പ്രധാന പത്രങ്ങളെല്ലാം ഇതിനെതിരെ ലേഖനങ്ങളെഴുതി. ശക്തമായ പ്രതിഷേധം മദ്രാസ് നിയമസഭയിലുമുയര്‍ന്നു. മലബാറിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ട എം. എല്‍. എമാരും, എം. എല്‍. സിമാരും ചേര്‍ന്ന് ഈ പ്രശ്‌നത്തിലിടപെടണമൊവശ്യപ്പെട്ട് ഹര്‍ജി സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും ഇത് തള്ളിക്കളഞ്ഞു. ഗവമെന്‍്‌റ്‌പ്രശ്‌നത്തിലിടപെടണമെന്ന ആവശ്യം രാജ്യ വ്യാപകമായി ഉയര്‍ന്നെങ്കിലും ബ്രിട്ടീഷ് ഗവണ്‍മെന്‍്‌റ് ന്‌്‌ിസംഗത പാലിക്കുകയായിരുന്നു.രാജ്യ വ്യാപകമായി പ്രതിഷേധം അലയടിക്കുമ്പോഴും ഇന്ത്യയിലെ ദേശീയ പ്രസ്ഥാനം ഈ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറായില്ല. മുപ്പതുകളോടെ ഇന്ത്യന്‍ നാഷണല്‍ കോഗ്രസില്‍ പുതിയ ആശയവും ചിന്തകളുമായി ഉയര്‍ന്നു വന്ന കോണ്‍ഗ്രസ് സോഷ്യലിസ്‌റ്റ് ചിന്താഗതിയോടും കമ്യൂണിസ്‌റ്റ് ആശയങ്ങളോടുള്ള വിരോധവും ഇതിന്റെ പ്രധാന കാരണങ്ങളിലൊായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി കൊടുത്ത നിവേദനവും ദയാഹര്‍ജിയും ബ്രിട്ടീഷ് ഗവമെന്റ് തള്ളിക്കളഞ്ഞു.
പ്രതിഷേധം ഇംഗ്ലണ്ടിലും.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ അവസാന ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ കയ്യൂര്‍ സഖാക്കളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇംഗ്ലണ്ടിലേക്കും വ്യാപിപ്പിച്ചു. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി നിയോഗിച്ച അഡ്വക്കറ്റ് ഡി. എന്‍ പ്രിറ്റും അ ഇംഗ്ലണ്ടിലുണ്ടായിരുന്ന വി. കെ. കൃഷ്‌ണമേനോനും നിയമത്തിന്റെ എല്ലാ പഴുതുകളും ഉപയോഗിച്ച് ബ്രിട്ടീഷ് പ്രിവി കൗണ്‍സിലിനു മുമ്പാകെ അവസാന ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെട്ടു.ലിബറല്‍ കക്ഷിക്കാരും ലേബര്‍ കക്ഷിക്കാരുമായ എം പി മാരുടെ സഹായം തേടി. ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്ങളായ സോറന്‍സ, ജോ പാര്‍ക്കര്‍, എസ്. ഒ. ഡേവിഡ് തുടങ്ങിയവരടങ്ങിയ ഒരു നിവേദക സംഘം സ്റ്റേറ്റ് സെക്രട്ടറി( ഇന്ത്യന്‍ ഭരണകാര്യങ്ങള്‍ ചെയ്യുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ) അവറിയെ സന്ദര്‍ശിക്കാന്‍ ശ്രമം നടത്തിയെങ്കിലും കൂടിക്കാഴ്‌ച പോലും അനുവദിക്കപ്പെട്ടില്ല. റിസ്‌ലി, സോറന്‍സ തുടങ്ങിയവര്‍ ഇംഗ്ലണ്ടിലെ ഹൗസ് ഓഫ് കോമണ്‍സില്‍ നടത്തിയ ശ്രമങ്ങളും വിജയം കണ്ടില്ല. ഏതാനും ക്രിസ്‌തീയ പുരോഹിതന്മാരെക്കൊണ്ടും സര്‍ക്കാരിനോടപേക്ഷിച്ചു. പക്ഷെ ഒന്നും ഫലം കണ്ടില്ല. അവസാനം കയ്യൂര്‍ സഖാക്കളുടെ കുടുംബത്തെ സഹായിക്കാന്‍ വലിയൊരു തുക സംഭാവന ചെയ്‌തു കൊണ്ട് ബ്രിട്ടനിലെ തൊഴിലാളികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
തൂക്കുമരത്തിലേക്ക്
കയ്യൂര്‍ സഖാക്കളെ രക്ഷിക്കാനുള്ള അവസാന ശ്രമങ്ങളും പരാജയപ്പെട്ടതിനുശേഷം തൂക്കിലേറ്റുന്നതിന്റെ ദിവസങ്ങള്‍ക്കു മുമ്പ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പി സി ജോഷി കയ്യൂര്‍ സഖാക്കളെ സന്ദര്‍ശിച്ചു. പാര്‍ട്ടിയുടെ സന്ദേശം അവരെ അറിയിച്ചു. അതിനു ശേഷം കയ്യൂരില്‍ പോയി അവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു. ഒടുവില്‍ ആ നാല് മികച്ച കര്‍ഷക പുത്രര്‍ യാത്രയായി. എല്ലാവരും എത്രയൊക്കെ ശ്രമിച്ചിട്ടും തൂക്കുകയര്‍ ഒഴിവാക്കാനായില്ല. 1943 മാര്‍ച്ച് 29-ന് കണ്ണുര്‍ സെന്‍ട്രല്‍ ജയിലില്‍ ആ ധീര ദേശാഭിമാനികളെ തൂക്കിലേറ്റി. ദേശഭക്തി ഗാനം പാടിയും ഇന്‍ക്വിലാബ് വിളിച്ചുമാണ് അവര്‍ തൂക്കു മരത്തിലേക്ക് നടന്നു കയറിയത്. പുലര്‍ച്ചെ മൂവായിരത്തോളം പേര്‍ ജയില്‍ ഗേറ്റിനു മുന്നില്‍ തടിച്ചു കൂടി. കയ്യൂര്‍ സഖാക്കളുടെ മൃദദേഹം അവര്‍ക്ക് വേണമായിരുന്നു. പക്ഷെ അവരുടെ ആവശ്യം നേടാനായില്ല. അധികാരികള്‍ അവരോട് പിരിഞ്ഞു പോകാനാവശ്യപ്പെട്ടു.
കയ്യൂര്‍ സമര കാരണങ്ങള്‍
കര്‍ഷക ചൂഷണങ്ങള്‍
ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ കുടിയാന്‍മാര്‍ ജന്മിമാരില്‍ നിന്നും വലിയ രീതിയിലുള്ള ചൂഷണമാണ് നേരിട്ടത്. ജന്മിമാരുടെ കണ്ണില്‍ മണ്ണില്‍ പണിയെടുക്കാനുള്ള ഒരു ഉപകരണം മാത്രമായിരുന്നു സാധാരണക്കാര്‍. സമൂഹം ജന്മിമാരെന്നും കുടിയാന്മാരെന്നും രണ്ട് തട്ടായി തിരിക്കപ്പെട്ടു. പല തരത്തിലുള്ള നികുതികളാണ് കുടിയാന്റെ മേല്‍ ജന്‍മ്മിമാര്‍ ചുമത്തിയിരുന്നത്. നിര്‍ബന്ധപിരിവുകള്‍ക്കുമപ്പുറം കര്‍ഷകന്റെ സ്വാതന്ത്യത്തിനുമേലുള്ള കടന്നുകയറ്റം തന്നെയായിരുന്നു ജന്‍മിമാര്‍ നടത്തിയിരുന്നത്. വസ്‌ത്രധാരണം ആചാരങ്ങള്‍ തുടങ്ങിയവയില്‍പോലും ജന്‍മിമാരുടെ നിയന്ത്രണം ഉണ്ടായിരുന്നു. കൃഷിചെയ്യുന്ന ഭൂമിക്ക് കുടിയാന്‍മാര്‍ നിശ്ചിതനികുതി ജന്‍മിക്കോ ചെറുകിട ജന്‍മിക്കോ വീതിച്ചുനല്‍കണം. ഇത്തരത്തിലുള്‌ള നികുതി നല്‍കുന്നതിലൂടെ മാത്രമായിരുന്നു കുടിയാന്‍മാര്‍ക്ക് ഭൂമിക്ക് മേലുള്ള അവകാശം സ്ഥാപിച്ച് കിട്ടുന്നത്.ചൂഷണവ്യഗ്രത കൂടുന്നതിനനുസരിച്ച് ഇത്തരം നികുതി പിരിവുകള്‍ ഒരാചാരമായി മാറി. കുടിയാന്‍മാര്‍ നല്‍കിയിരുന്ന വാരത്തിനും പാട്ടത്തിനും കൃത്യമായ രസീത് പോലും ജന്‍മിമാര്‍ നല്‍കിയിരുന്നില്ല. ജന്‍മിമാര്‍ കുടിയാന്‍മാരുടെമേല്‍ അടിച്ചേല്‍പ്പിച്ചിരുന്ന നികുതികള്‍ താഴെ കൊടുത്തിരിക്കുന്നു.വാരം, പാട്ടം- കൈവശഭൂമിക്ക് കുടിയാന്‍മാര്‍ ജന്‍മ്മിമാര്‍ക്ക് നല്‍കുന്ന നികുതിയാണ് വാരവും പാട്ടവും. വാശി-കൃഷിക്കാര്‍ പാട്ടം അളന്നുകൊടുക്കുമ്പോള്‍ നെല്ലിന്റെ പ്രത്യക്ഷത്തിന്റെ അളവായിരിക്കില്ല.ഉണങ്ങിക്കഴിഞ്ഞതിനുശേഷം എത്രയുണ്ടാകുമെന്നാണ് പരിഗണിക്കുന്നത്. പറയില്‍ പത്ത് തവണ നെല്ല് അളക്കുമ്പോള്‍ ഉണങ്ങിക്കഴിഞ്ഞതിനുശേഷവും പത്ത ്‌പറയുണ്ടാവും വിധത്തില്‍ മൂന്നോ നാലോ പറ കൂടുതല്‍ അളക്കും. ഇതിന് ഉണക്കുവാശി അല്ലെങ്കില്‍ വാശി എന്നു പറയും. നുരി- പ്രാചീന എണ്ണല്‍ രീതി പ്രകാരം ഒരു പറയോ പത്ത് പറയോ നെല്ലളക്കുന്നതിനെ രേഖപ്പെടുത്തികൊണ്ട് ഓരോ പിടി നെല്ലധികം വാരിയെടുത്ത് മാറി മാറി കൂനവയ്‌ക്കും. അതെണ്ണി നോക്കിയാണ് ഒടുവില്‍ മൊത്തം നെല്ലളവ് കണക്കാക്കുന്നത് ഇത് നുരി എന്നറിയപ്പെടുന്നു. ഇതിനുപുറമേ ഓരോ പത്ത് പറയ്‌ക്കും മുക്കാലിടങ്ങഴി വീതം മറ്റൊരു ഓഹരിവീതം ജന്‍മിക്ക് നല്‍കേണ്ടതുണ്ട്. ഇതാണ് മുക്കാല്‍ എന്ന പിരിവ് സമ്പ്രദായം. വെച്ചുകാണല്‍- വിശേഷ ദിവസങ്ങളില്‍ കുടിയാന്‍ ജന്മിമാരെ പ്രീതിപ്പെടുത്താന്‍ ചേന, ചേമ്പ്,നാളികേരം തുടങ്ങിയവ കാഴ്‌ചവെക്കണം. ഈ സമ്പ്രദായമാണ് വെച്ചുകാണല്‍.കളിപ്പണം- ജന്മിയുടെ മനയ്‌ക്കല്‍ കഥകളിയോ മറ്റു കലാപരിപാടികളോ നടക്കുമ്പോള്‍ അതിനാവശ്യമായ ചെലവ് കുടിയാന്‍മാര്‍ നല്‍കണം. ഇത്തരത്തില്‍ കുടിയാന്‍മാരില്‍ നിന്ന് വസൂലാക്കുന്ന പണത്തെ `കളിപ്പണം` എന്നു പറയുന്നു. കളികാണാന്‍ താല്‍പ്പര്യമില്ലെങ്കിലും കുടിയാന്‍മാര്‍ മനയ്‌ക്കല്‍ ചെന്ന് കളിപ്പണം നല്‍കണം.ശീലക്കാശ്- കൃഷിചെയ്യാന്‍ പുനം ലഭിക്കണമെങ്കില്‍ കുടിയാന്‍മാര്‍ മാനുഷം പണം നല്‍കി(മുന്‍കൂര്‍) അംഗീകാരം വാങ്ങണം.പുനം കൃഷി ചെയ്യുന്നതിന് നല്‍കുന്ന പണമാണ് ശീലക്കാശ്. കുറ്റിപ്പണം-കുടിയാന് ഭൂമിനല്‍കുമ്പോള്‍ ജന്മി വാക്കാലുള്ള രേഖമാത്രമേ കൊടുക്കുകയുള്ളൂ.ഈ ഭൂമിക്കുമേല്‍ കുടിയാനു ലഭിക്കുന്ന അവകാശമാണ് 'കുറ്റിപ്പുനാവകാശം'. കുറ്റിപ്പുനാവകാശം നേടിയെടുക്കാന്‍ കുടിയാന്‍ നല്‌കുന്ന തുകയെയാണ് 'കുറ്റിപ്പണം' എന്നു പറയുന്നത്.കത്ത്യാള്‍പ്പണം-കൃഷിക്കുപയുക്തമായ രീതിയില്‍ പുനം പാകപ്പെടുത്തിയെടുക്കന്നതിനു വേണ്ടി കാടു വെട്ടിത്തെളിക്കാനായി ജ?ിമാര്‍ക്ക് നല്‌കുന്ന പണമാണ് 'കത്ത്യാള്‍പ്പണം'. തീപ്പണം- പുനം കൊത്താന്‍ തെരഞ്ഞെടുക്കുന്ന മല തീക്കത്തി കൃഷിക്കനുയോജ്യമായ രീതിയിലാണെങ്കില്‍ പ്രകൃത്യാ വന്ന സൗകര്യത്തിനു നല്‌കുന്ന തുകയാണ് 'തീപ്പണം'.മേല്‍പ്പറഞ്ഞതിലൊന്നും ഉള്‍പ്പെടാതെ പൊലിപ്പണം, അടിയന്തിരത്തിനു കാര്യനിര്‍വ്വഹണത്തിനു വേണ്ടിയുള്ള അടിയന്തിര പണം, ക്ഷേത്ര പരിചരണത്തിനു വേണ്ടി കഴകപ്പണം, മേല്‍നോട്ടക്കാര്‍ക്ക് കൊടുക്കേണ്ട 'കങ്കാണി' കൂടാതെ 'ശവപ്പണം', കട്ടിപ്പണം, കാലിപ്പണം തുടങ്ങിയ അക്രമപ്പിരിവുകളും നിലവിലുണ്ടായിരുന്നു. മാത്രമല്ല കൊടുങ്കാട്ടില്‍ കയറി തോലും വിറകും ശേഖരിക്കുന്നതിനു പോലും ജ?ിക്കു മുന്നില്‍ കാണിക്ക വെച്ച്‌്‌് പ്രത്യേക അനുമതി വാങ്ങിക്കണമായിരുന്നു.യുദ്ധത്തിന്റെ ഭാഗമായി കടുത്ത ക്ഷാമം എല്ലാ സ്ഥലങ്ങളിലുമുണ്ടായിരുന്നു. വറുതിയും പട്ടിണിയും നാട്ടില്‍ നടമാടുമ്പോഴും ജ?ിമാരുടെ പത്തായപ്പുരകളില്‍ കുടിയാ?ാരുടെ വിയര്‍പ്പുതുള്ളികള്‍ സ്വര്‍ണ്ണമണികളായി കുമിഞ്ഞുകൂടി. നാട്ടില്‍ ക്ഷാമം പിടിപെടുമ്പോഴും ഇത്തരത്തില്‍ ഭക്ഷ്യവസ്‌തുക്കള്‍ പൂഴ്‌ത്തിവയ്‌്‌ക്കുന്നതിനെതിരെ കുടിയാ?ാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം നിലനിന്നിരുന്നു.സ്‌ത്രീകള്‍ക്ക് ശരിയായ രീതിയില്‍ വസ്‌ത്രം ധരിക്കാനും മാറ് മറക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരുന്നു.കുടിയാ?ാര്‍ ജ?ിമാര്‍ക്കു മുന്നില്‍ മുട്ടിനു താഴെ വരെ മാത്രം മുണ്ടുടുത്ത് മേല്‍ മുണ്ട് കക്ഷത്തിലിറുക്കി ഇടതുകൈ വലത്തേ കക്ഷത്തില്‍ തിരുകി വലതു കൈ കൊണ്ട് മുഖം മറച്ച് നടു വളച്ച് തലകുനിച്ച് മാത്രമേ ജന്മിക്കു മുന്നില്‍ നില്‌ക്കാന്‍ അവകാശമുണ്ടായിരുന്നുള്ളൂ. അക്ഷരാര്‍ത്ഥത്തില്‍ സാധാരണക്കാരന്റെ ജീവിതത്തിനുമേലുള്ള കടന്നുകയറ്റം തന്നെയായിരുന്നു ജന്മി മാര്‍ നടത്തിയിരുന്നത്. ഈ സാമൂഹ്യ സാഹചര്യത്തില്‍ കുടിയാന്മാരുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു.
വര്‍ഗ്ഗസമര വിപ്ലവ ആശയങ്ങളുടെ സ്വാധീനം.
കമ്യൂണിസ്റ്റ്‌് പ്രസ്ഥാനത്തിന്റെ രൂപീകരണ ശേഷം കമ്യൂണിസ്റ്റ് ആശയങ്ങളുടെ കീഴിലായിരുന്നു കര്‍ഷക തൊഴിലാളികള്‍ പ്രതിഷേധവും സമരങ്ങളും സംഘടിപ്പിച്ചത്‌്.പ്രത്യേകം പരിശീലനം ലഭിച്ച പാര്‍ട്ടി വളണ്ടിയര്‍മാര്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ സാധാരണ ജനങ്ങളിലെത്തിച്ചു. ലോകത്ത്‌് നടന്ന വര്‍ഗ്ഗസമര വിപ്ലവങ്ങളുടെ കഥകള്‍ അവര്‍ക്ക്‌്‌് പ്രചോദനമായി.സോവിയറ്റ് യൂണിയന്റെ അസൂയയുളവാക്കുന്ന സാമ്പത്തിക വളര്‍ച്ചയും ജീവിത രീതിയും സ്വാതന്ത്ര്യത്തിന്റെയും കഥകള്‍ ഇവരിലൂടെ സാധാരണ ജനങ്ങളിലെത്തി.രഹസ്യമായി പുറത്തിറങ്ങിയിരുന്ന കമ്യൂണിസ്റ്റ് പത്രികകളിലൂടെയുള്ള ലേഖനങ്ങള്‍ ജനങ്ങളെ സ്വാതന്ത്ര്യദാഹികളാക്കി മാറ്റി. ഇന്ത്യന്‍ കര്‍ഷകനും കര്‍ഷക തൊഴിലാളികളും അനുഭവിക്കുന്ന എല്ലാ ദുരിതങ്ങള്‍ക്കും അടിസ്ഥാന കാരണം ഭൂപ്രഭുത്വവ്യവസ്ഥയാണെന്നും ഈ ഭൂപ്രഭുത്വവ്യവസ്ഥ ഇല്ലായ്‌മ ചെയ്യുന്നതിലൂടെ മാത്രമേ ഭൂമിയിലദ്ധ്വാനിക്കുന്ന യഥാര്‌ത്ഥ കര്‍ഷകന് ആ അദ്ധ്വാനത്തിന്റെ ഫലം ലഭിക്കുകയുള്ളൂ എന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തി. സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശവും പുതിയ ഭൂമിയും എന്ന സ്വപ്‌നം യഥാര്‍ത്ഥ സോഷ്യലിസ്‌റ്റ് വിപ്ലവത്തിലൂടെ മാത്രമേ സാദ്ധ്യാമാവൂ എന്ന് ജനങ്ങള്‍ വിശ്വസിച്ചു. ഇതിന്റെ പരിണിത ഫലമായി കര്‍ഷകര്‍ക്കിടയില്‍ പുതിയ സംഘബോധം ഉടലെടുത്തു തുടങ്ങി. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ പാട്ടനിഷേധം പോലുള്ള പുതിയ സമര രീതികള്‍ ആസൂത്രണം ചെയ്‌തു. 1950-കളോടെ കമ്യൂണിസ്‌റ്റ് പാര്‍ട്ടി വര്‍ഗ്ഗസമര വിപ്ലവ പാത ഉപേക്ഷിച്ച് ജനകീയ ജനാധിപത്യ വിപ്ലവ ആശയത്തിലേക്ക് മാറിയെങ്കിലും വര്‍ഗ്ഗ സമര വിപ്ലവ ആശയങ്ങളുടെ സ്വാധീനം കയ്യൂര്‍ സമരത്തിന്റെ ആദ്യന്തം നമുക്ക് ദര്‍ശിക്കാന്‍ കഴിയും. ഇതേ ആശയത്തിലൂന്നി മുമ്പ് നടന്ന മൊറാഴ, തലശ്ശേരി, കരിവെള്ളൂര്‍ കര്‍ഷക സമരങ്ങളും കയ്യൂരിനെ വളരെയധികം സ്വാധീനിച്ചിരുന്നു. മാത്രമല്ല മൊറാഴ സമരത്തിലെ നേതൃത്വ നിരയിലുണ്ടായിരുന്ന ഇ. കെ. നായനാര്‍, എന്‍. വി. കൃഷ്‌ണ ഷേണായി എന്നിവര്‍ കയ്യൂരിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ഒളിവിലിരുന്ന് മാര്‍ഗ്ഗനിര്‍ദ്ധേശങ്ങള്‍ നല്‌കുന്നുണ്ടായിരുന്നു.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ച
1920-ല്‍ ലെനിന്റെയും കമ്യൂണിസ്‌റ്റ് ഇന്റര്‍നാഷണലിന്റെയും ആശീര്‍വാദത്തോടെ എം. എന്‍. റോയിയുടെ നേതൃത്വത്തില്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ഉണ്ടായി. ഇതിന്റെ ചുവടു പിടിച്ച് അഖിലേന്ത്യാ സംഘടനയുമായി നേരിട്ട് ബന്ധമില്ലാതെയാണെങ്കിലും 1931-ല്‍ പൊന്നറ ശ്രീധര്‍, കുരിക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് ലീഗിന്റെ തിരുവിതാംകൂര്‍ ശാഖ രൂപീകരിച്ചതു മുതല്‍ കേരളത്തിലെ കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ ആരംഭിക്കുന്നു. 1930 കളില്‍ കോ്‌ണ്‍ഗ്രസിനകത്ത് പുരോഗമനവാദികളായ ചെറുപ്പക്കാര്‍ സോഷ്യലിസ്‌റ്റ് ആശയങ്ങളില്‍ ആകൃഷ്ടരാവുകയും കോണ്‍ഗ്രസ് സോഷ്യലിസ്‌റ്റ് പാര്‍ട്ടി രൂപികരിക്കുകയും ചെയ്‌തു. ഏറെക്കാലം കോണ്‍ഗ്രസിനകത്തുതന്നെ നിലകൊണ്ടെങ്കിലും പിന്നീട് ഇവര്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് വരികയും പുതിയ സംഘടന രൂപികരിക്കുകയായിരുന്നു. 1937 പി കൃഷ്‌ണപ്പിള്ള, ഇ. എം.എസ്,കെ ദാമോദരന്‍,എന്‍. സി ശേഖര്‍ എന്നീ സോഷ്യലിസ്‌റ്റ് ചിന്താഗതിക്കാര്‍ കോഴിക്കോട് വച്ച് കണ്ടുമുട്ടുകയും കോഴിക്കോട് കേന്ദ്രീകരിച്ച് കമ്മ്യൂണിസ്‌റ്റ് ഗ്രൂപ്പ് സംഘടിപ്പിച്ചു. മലബാറില്‍ കോണ്‍ഗ്രസ് സോഷ്യലിസ്‌റ്റ പാര്‍ട്ടിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവന്ന കര്‍ഷകപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനമാണ് ഒടുവില്‍ കമ്മ്യൂണിസ്റ്റ് രൂപികരണത്തില്‍ കലാശിച്ചത്. ജന്‍മിനാടുവാഴിത്തത്തിന്റെ ചൂഷണത്തിനെതിരായി കര്‍ഷകരെ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കോണ്‍ഗ്രസ് സോഷ്യലിസ്‌റ്റ് പാര്‍ട്ടി കര്‍ഷകരെ സംഘടിപ്പിച്ചിരുന്നത്. പാട്ടകുടിയാന്‍മാര്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കും അനുകൂലമായി കുടിയാന്‍ നിയമം ഭേദഗതി ചെയ്യുക പാട്ടം വെട്ടികുറയ്‌ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകസംഘം ശക്തമായ സമരങ്ങള്‍ സംഘടിപ്പിച്ചു. അക്രമപിരിവുകള്‍ക്കെതിരായി പാട്ടനിഷേധ സമരങ്ങള്‍ നടന്നു. ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസ് ഭൂപ്രഭുത്വം ്‌അവസാനിപ്പിക്കുന്നതിനെതിരായിരുന്നു. ഇത് കോണ്‍ഗ്രസ് സോഷ്യലിസ്‌റ്റ് പാര്‍ട്ടിക്ക് ജനങ്ങളിലുള്ള സ്വാധീനം വര്‍ദ്ധിപ്പിക്കുകയായിരുന്നു. സോവിയറ്റ് യൂണിയന്റെ നേട്ടങ്ങളില്‍ കോണ്‍ഗ്രസ് സോഷ്യലിസ്‌റ്റ പാര്‍ട്ടിയെ കമ്മ്യൂണ്‌ിസ്‌്‌റ്റ് ആശയങ്ങളിക്ക് അടുപ്പിച്ചു. ഇതേ തുടര്‍ന്ന് കോഴിക്കോട് രൂപികരിച്ച കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ അമരക്കാര്‍ ചേര്‍ന്ന് 1939 ഡിസംബറില്‍ പിണറായി പാറപ്പുറത്ത് വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ കേരളത്തിലെ ഔദ്യോഗിക കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനം രൂപികരിക്കുകയായിരുന്നു. തുടര്‍ന്ന് മലബാറിലെ ഗ്രാമങ്ങളില്‍ കമ്മ്യൂണിസ്റ്റ പാര്‍ട്ടി സെല്‍ രൂപികരിക്കുന്നതിന്റെ ഭാഗമായി 1940 ല്‍ പി സുന്ദരയ്യയുടെ നേതൃത്വത്തില്‍ നടന്ന രഹസ്യ യോഗത്തില്‍ കയ്യൂരിലും കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി സെല്‍ രൂപികരിച്ചു. പി. ടി. അമ്പാടിക്കുഞ്ഞ,കെ. പി. വെള്ളുങ്ങ, ടി. വി കുഞ്ഞമ്പു,കെ. വി രാമന്‍ തുടങ്ങിയവരായിരുന്നു ഇതിന് നേതൃത്വം വഹിച്ചത്.
രക്തസാക്ഷികളുടെ ജീവിതത്തിലൂടെ
വിപ്ലവപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ സൂര്യതേജസ്സോടെ ജ്വലിച്ച് നില്‌ക്കുന്ന നാല് പേരുകള്‍: മഠത്തില്‍ അപ്പു,കോയിത്താറ്റില്‍ ചിരുകണ്ടന്‍,പൊടോര കുഞ്ഞമ്പു നായര്‍,പള്ളിക്കല്‍ അബൂബക്കര്‍.ലോകമെങ്ങുമുള്ള വിപ്ലവകാരികള്‍ക്ക് ആവേശമായ കയ്യൂര്‍ രക്തസാക്ഷികള്‍.കാര്യമായ വികസനമോ സാമൂഹ്യ പുരോഗതിയൊ എത്തിയിട്ടില്ലാത്ത ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന ഇവര്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു ജനവിഭാഗത്തിന്റെ മോചനത്തിനു വേണ്ടി ചെറിയ പ്രായത്തില്‍ തന്നെ വിപ്ലവപ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നു വന്നു. സാധാരണകാരില്‍ നിന്നും ഉയര്‍ന്നു വന്ന ഇവര്‍ ഒരു കാലഘട്ടത്തിന്റം ഇച്ച ശക്തിയും വിപ്ലവ ബോധവും നെഞ്ചേറ്റി ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വെല്ലുവിളിക്കുകയായിരുന്നു.ഈ അധ്യായം അവരുടെ ജീവിതത്തിലുടെ കടന്നു പോവുന്നു.
1. മഠത്തില്‍ അപ്പു
കയ്യൂരിലെ ഒരു കര്‍ഷക കുടുംബത്തില്‍ 1917 ല്‍ മഠത്തില്‍ അമ്പാടി അന്തിത്തിരിയന്‍, ചിരുത, എന്നിവരുടെ മകനായി ജനിച്ചു. ധീരനും സാഹസികനുമായി വളര്‍ന്ന അപ്പു കയ്യൂര്‍ കേസില്‍ ഒന്നാം പ്രതിയായിരുന്നു. കയ്യൂര്‍ എല്‍. പി. സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ അപ്പു പഠന ശേഷം കൃഷിയും ചായക്കടയുമായി കഴിയുമ്പോഴാണ് നാട്ടില്‍ അഭിനവ ഭാരത് യുവക് സംഘവും ഉടലെടുക്കുന്നത്.അവയിലെല്ലാം അംഗമായ അപ്പു വളരെ വേഗം തന്നെ സജീവ പ്രവര്‍ത്തകനായി മാറി. വളണ്ടിയര്‍ ക്യാമ്പില്‍ പങ്കെടുത്ത അപ്പു 1939-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. 1941 മാര്‍ച്ച് 26ന് രാത്രി അപ്പുവിന്റെ ചായക്കടയിലാണ് നിക്കോളാസിന്റെ നേതൃത്വത്തിലുള്ള പോലീസ് ആദ്യമെത്തിയത് അപ്പുവിന്റെ ചായക്കടയിലേക്കായിരുന്നു. കയ്യൂര്‍ സമരവുമായി ബന്ധപ്പെട്ട് ജയിലിലും പോലീസ് ക്യാമ്പിലുമായി ഭീകരമായ മര്‍ദ്ധനമാണ് അപ്പുവിന് ഏല്‍ക്കേണ്ടി വന്നത്.കയ്യൂര്‍ കേസില്‍ മൂന്നാം പ്രതിയായിരുന്ന അപ്പുവിനെ മറ്റു മൂന്നു പേരോടൊപ്പം 1943 മാര്‍ച്ച് 23 ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് തൂക്കിക്കൊന്നു.
2. കോയിത്താറ്റില്‍ ചിരുകണ്ടന്‍
2. കോയിത്താറ്റില്‍ ചിരുകണ്ടന്‍
പാവപ്പെട്ട കര്‍ഷക കുടുംബത്തില്‍ കോയിത്താറ്റില്‍ ചിരുതക്കുഞ്ഞിയുടെ മകനായി 1922-ലാണ് ചിരുകണ്ടന്‍ ജനിച്ചത്. കുഞ്ഞാതയും പാറുവും ചിരുകണ്ടന്റെ സഹോദരിമാരായിരുന്നു.മഠത്തില്‍ അപ്പുവിന്റെ ഉറ്റ സുഹൃത്തായിരുന്നു ചിരുകണ്ടന്‍. ഈ ബന്ധമായിരുന്നു അപ്പുവിനെ കര്‍ഷകസംഘവുമായും അഭിനവഭാരത് യുവക് സംഘവുമായും അടുപ്പിക്കുന്നതിന് കാരണമായി മാറി. വളണ്ടിയര്‍ പരിശീലനം നേടിയ ചിരുകണ്ടന്‍ 1939-ല്‍ കമ്യൂണിസ്റ്റ് പാര്ട്ടിയില് അംഗമായി.1941 മാര്‍ച്ചില്‍ റവന്യൂ ഇന്‍സ്‌പെക്‌ടറുടെ അപ്രീതിക്കിരയായ പ്രകടനത്തിന്‍ മുന്‍ കയ്യെടുത്തത് ചിരുകണ്ടനായിരുന്നു. ഇതേത്തുടര്‍ന്ന് മറ്റ് അഞ്ചു പേരോടൊപ്പം രാജ്യ രക്ഷാ റൂള്‍ പ്രകാരം കേസില്‍ പ്രതിയായി.കയ്യൂര്‍ കേസിന്റെ വിചാരണ സമയത്തു തന്നെയായിരുന്നു ഈ കേസിന്റെയും വിചാരണ നടന്നത്. ഇതില്‍ വര്‍ഷത്തെ തടവു ശിക്ഷ കിട്ടി. പോലീസ് ക്യാമ്പില്‍ ഏറ്റവും കൂടുതല്‍ മര്‍ദ്ധനത്തിനിരയായത് ചിരുകണ്ടനായിരുന്നു. ക്രൂരമായ മര്‍ദ്ധനം മൂലം 1943 മാര്‌ച്ച് 23-ന് തൂക്കിലേറ്റുന്നതു വരെയും വിട്ടു മാറാത്ത അസുഖം ചിരുകണ്ടനെ അലട്ടിയിരുന്നു.
3. പൊടോര കുഞ്ഞമ്പുനായര്‍
3. പൊടോര കുഞ്ഞമ്പുനായര്‍
കയ്യൂരിനടുത്ത ക്ലായിക്കോട്ട് കുറുവാടന്‍ ചന്തന്‍ നായരുടെയും ചിരുതേയി അമ്മയുടെയും മകനായി 1911-ലാണ് കുഞ്ഞമ്പു നായര്‍ ജനിച്ചത്. ഇവരുടെ ആറു മക്കളില്‍ രണ്ടാമനായിരുന്നു കുഞ്ഞമ്പു നായര്‍.ജ്യേഷ്‌ഠ സഹോദരന്‍ പൊടോര കേളു നായര്‍ കേസില്‍ 11ാം പ്രതിയായിരുന്നു. 1932-ല്‍ ജ്യേഷ്‌ഠനോടൊപ്പം കള്ളുഷാപ്പു പിക്കറ്റിങ്ങില്‍ പങ്കെടുത്താണ് കുഞ്ഞമ്പു നായര്‍ പൊതുരംഗത്തേക്ക് കടന്നു വന്നത്. കര്‍ഷകസംഘത്തിലൂടെ പൊതുരംഗത്ത് കടന്ന് വന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉശിരന്‍ പ്രവര്‍ത്തകനായി മാറുകയായിരുന്നു.കള്ളുഷാപ്പ് പിക്കറ്റിങ്ങില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് പോലീസ് കള്ളക്കേസില്‍ കുടുക്കി. ഇതിനെത്തുടര്‍ന്ന് കിഴക്കേ എളേരിയിലേക്ക് താമസം മാറ്റുകയായിരുന്നു. എളേരി മലയോരങ്ങളില്‍ കര്‍ഷകസംഘവും കോണ്‍ഗ്രസും കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.
4. പള്ളിക്കല്‍ അബൂബക്കര്‍
നീലേശ്വരം പാലായില്‍ 1918-ല്‍ ജനിച്ചു. വളരെയേറെ ദാരിദ്രം അനുഭവിച്ച ചെറുപ്പ കാലത്ത് ഉമ്മ കുഞ്ഞാമിന കൂലിവേലയെടുത്താണ് കുടുംബം പുലര്‍ത്തിയിരുന്നത്.കര്‍ഷകതൊഴിലാളിയായി ജീവിതവൃത്തി ആരംഭിച്ച അബൂബക്കര്‍, പാലായില്‍ എന്‍ കെ കുട്ടന്‍, ചന്തു ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച വളണ്ടിയര്‍ക്യാമ്പിലൂടെ കോണ്‍ഗ്രസുമായും കര്‍ഷകസംഘവുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. മികച്ച സംഘാടകനായിരുന്നു. 1938-ല്‍ ടി എസ് തിരുമുമ്പിന്റെ നേതൃത്വത്തില്‍ മംഗലാപുരത്തേക്ക് നടത്തിയ കര്‍ഷകജാഥയില്‍ അംഗമായിരുന്നു. 1941-ലെ പാലായി വിള കൊയ്‌ത്തു കേസില്‍ പ്രതിയായ അബൂബക്കറെ തടവിനു വിധിച്ചെങ്കിലും പിന്നീട് ശിക്ഷ റദ്ധാക്കി. കയ്യൂര്‍ കേസില്‍ 51-ാം പ്രതിയായിരുന്നു. 1943 മാര്‍ച്ച് 29-ന് മറ്റു മൂന്ന് സഖാക്കളോടൊപ്പം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റി.
കയ്യൂരും നായനാ ര്‍
ചിരസ്‌മരണ
കയ്യൂര്‍ സമരചരിത്രത്തെക്കുറിച്ച് ഒരു പഠനം നടത്തുമ്പോള്‍ അറിയാതെ പോലും അവഗണിക്കാന്‍ പാടില്ലാത്ത വ്യക്തിത്വമാണ് നിരഞ്‌ജനയുടേത്.കയ്യൂര്‍ സ്‌മരണകളുമായി ഒഴുകുന്ന കാര്യങ്കോട് പുഴ ഇന്നറിയപ്പെടുന്നത് 'തേജസ്വിനി' എന്ന പേരിലാണ്. കയ്യൂര്‍ സമര പശ്ചാത്തലത്തില്‍ 1955-ല്‍ പുറത്തിറങ്ങിയ എന്ന നോവലിലൂടെയാണ് ഈ പേര് ലഭിച്ചത്.പ്രമുഖ കന്നട സാഹിത്യകാരന്‍ നിരഞ്ചനയാണ് ഈ നോവല്‍ എഴുതിയത്.കയ്യൂര്‍ സമര പശ്ചാത്തലത്തില്‍ എഴുതിയ ആദ്യത്തെ സാഹിത്യ കൃതി ഇതായിരുന്നു. കന്നട ഭാഷയില്‍ പുറത്തിറങ്ങിയ ഈ പുസ്‌തകം സാഹിത്യ പ്രവര്‍ത്തക സംഘം പിന്നീട് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്‌തു.ദക്ഷിണ കര്‍ണ്ണാടകയിലെ കുളുകുന്തയില്‍ ജനിച്ച ശിവറാവു കര്‍ണ്ണാടകയിലെ പ്രമുഖ പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. തന്റെ എഴുത്തില്‍ അറിയപ്പെട്ടത് നിരഞ്ചന എന്ന പേരിലാണറിയപ്പെട്ടത്. പതിനാലാം വയസ്സില്‍ സാഹിത്യ ലോകത്തേക്ക് കടന്നു വന്നു. നീലേശ്വരത്ത് പഠനവുമായി ബന്ധപ്പെട്ട് താമസിക്കുന്ന സമയത്ത് കയ്യൂര്‍ സമരത്തില്‍ ആകൃഷ്‌ടനായി കയ്യൂര്‍സന്ദര്‍ശിച്ചു. പിന്നീട് 1942-ല്‍ കമ്യൂണിസ്റ്റ് പാര്ട്ടിയില് അംഗമായി. 1951-ല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ട് നിരഞ്‌ജന പിന്നീട് സാഹിത്യ രംഗത്തും പത്ര പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു. കയ്യൂര്‍ സമര നേതാക്കളായ വി. വി. കുഞ്ഞമ്പു, എന്‍. ജി. കമ്മത്ത്, കെ. മാധവന്‍ എന്നിവര്‍ക്കാണ് നോവലിസ്‌റ്റ് നോവല്‍ സമര്‍പ്പിക്കുന്ന ത്. കയ്യൂര്‍ സമര നേതാവായ വി. വി. കുഞ്ഞമ്പുവിനെ 'മാന്യനായ വിപ്ലവകാരി'എന്നാണ് നിരഞ്‌ജന നോവലില്‍ വിശേഷിപ്പിക്കുന്നത്. കയ്യൂര്‍ സമരത്തിന്റെ ചൂടും തീക്ഷ്‌ണതയും അതു പോലെ നോവലില്‍ പകര്‍ത്താന്‍ നിരഞ്‌ജനയ്‌ക്ക് കഴിഞ്ഞു. വി. വി. കുഞ്ഞമ്പു, എന്‍. ജി. കമ്മത്ത്, കെ. മാധവന്‍ എന്നിവരുടെ ഗുണങ്ങളെല്ലാം സന്നിവേശിപ്പിച്ചാണ് ചിരസ്‌മരണയിലെ കേന്ദ്ര കഥാപാത്രമായ മാസ്റ്ററില്‍ സന്നിവേശിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നതായി കാണാം.കയ്യൂരിനോടുള്ള അഭേദ്യമായ ഹൃദയ ബന്ധം കൊണ്ട് നിരഞ്‌ജന തന്റെ മകള്‍ക്ക് പേരു നല്‌കിയത് തേജസ്വിനി എന്നതായിരുന്നു. ഭാര്യ അനുപമയും മകള്‍ തേജസ്വിനിയും കന്നട ഭാഷയില്‍ അറിയപ്പെടുന്ന എഴുത്തുകാരാണ്. ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ ഒരിക്കല്‍ കൂടി കയ്യൂര്‍ സന്ദര്‍ശിക്കണം എന്നാഗ്രഹിച്ചിരുന്ന നിരഞ്‌ജന 1992 മാര്‍ച്ച് 15-ന് അന്തരിച്ചു
നിഗമനങ്ങള്‍
വളരെയേറെ സാമൂഹിക അനീതി നിലനിന്നിരുന്ന കാലഘട്ടത്തില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കര്‍ഷക സംഘത്തിന്റെയും നേതൃത്വത്തില്‍ കേരളത്തില്‍ നടന്നിട്ടുള്ള ഒട്ടേറെ കര്‍ഷകസമരങ്ങളില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് കയ്യൂര്‍ സമരത്തിനുള്ളത്. ഒറ്റപ്പെട്ട കമ്യൂണിസ്റ്റ് സമരമെന്നും കര്‍ഷക സമരമെന്നുമുള്ള ആരോപണങ്ങളിലൂടെ കയ്യൂര്‍ സമരത്തിന്റെ വില കുറച്ചു കാണാനുള്ള ശ്രമങ്ങള്‍ അപലനീയമാണ്. കേവലം ഒറ്റപ്പെട്ട സമരമായി കയ്യൂര്‍ സമരത്തെ വിലയിരുത്തുന്നത് ചരിത്രത്തിന്റെ വളച്ചൊടിക്കലാവും. ഇതെല്ലാം ഈ സമരത്തിന്റെ ഉദ്ധേശ്യശുദ്ധിയെ ചോദ്യം ചെയ്യാനുള്ള വാചാടോപങ്ങള്‍ മാത്രമാണെന്ന് കയ്യൂര്‍ സമരത്തെക്കുറിച്ച് കൂടുതല്‍ പഠനം നടത്തുന്ന സമയത്ത് മനസ്സിലാക്കാന്‍ സാധിക്കും. വളരെയേറെ അടിച്ചമര്‍ത്തലുകളും അനീതിയും നിലനിന്നിരുന്ന കാലത്ത് ഫ്യൂഡല്‍- ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടന്ന പോരാട്ടമായിരുന്നു കയ്യൂര്‍ സമരം. അത് ആ കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു. 1940-കളില്‍ നടന്ന ആ പോരാട്ടം കേരളത്തില്‍ നടന്നിട്ടുള്ള ഒട്ടേറെ കര്‍ഷക പോരാട്ടങ്ങള്‍ക്കുള്ള ഊര്‍ജ്ജമായി മാറി. ``യഥാര്‍ത്ഥ സ്വാതന്ത്ര്യം അധികാര കൈ മാറ്റത്തിലൂടെ മാത്രം സാദ്ധ്യമല്ലെന്നും അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിലൂടെയാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം സാദ്ധ്യമാകുന്നത്'' എന്ന് തിരിച്ചറിഞ്ഞ സാധാരണ ജനങ്ങളുടെ അടങ്ങാത്ത സ്വാതന്ത്ര്യ ദാഹത്തിന്റെ ഭാഗമായാണ് കയ്യൂര്‍ സമരം ഉണ്ടായത്.ഇങ്ങനെ കേരളത്തില്‍ നടന്നിട്ടുള്ള നിരവധിയായ കര്‍ഷകസമരങ്ങളിലൂടെയും പോരാട്ടങ്ങളുടെയും ഫലമായിട്ടാണ് ഇന്നു കാണുന്ന രീതിയിലുള്ള നവോത്ഥാനവും പുരോഗതിയും സാധ്യമായതെന്ന സത്യം ആര്‍ക്കും നിഷേധിക്കാനാവില്ല. കയ്യൂര് സമരം നടന്നു 7 ദശാബ്ദം പിന്നിടുകയാണ്.. വര്ഷം ഇത്രയേറെ പിന്നിടുമ്പോഴും ഇന്നും പുതിയ പോരാട്ടങ്ങല്ക്കുള്ള ദിശാ ബോധം നല്കുന്ന ഊര്ജമാണ് കയ്യൂര് സമരവും കയ്യൂര് സഖാക്കളും...
keywords: kayyur, struggle, niranjana, pallikkal aboobakkar, madathil appu , koyithattil chirukandan , podora kunjambu nair, revelution , communist party, karshaka sangham
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ