സമകാലികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സമകാലികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012, നവംബർ 19, തിങ്കളാഴ്‌ച

അപേക്ഷ: ഇമ്മാതിരി ആശയ സമരം റോഡിലേക്ക് നീട്ടരുത്...!!!!

അപേക്ഷ: ഇമ്മാതിരി ആശയ സമരം റോഡിലേക്ക് നീട്ടരുത്...!!!!

സ്ഥലം: പത്തനം തിട്ട ജില്ലയിലെ ചരല്‍ക്കുന്ന്.
സമയം: രാവിലെ ഏതാണ്ട് ഒരു 11നും 11.30നും ഇടയില്‍ വരും.

പഴമക്കാര് പറയുന്ന ചൊല്ല് പോലെ വാളെടുത്ത എല്ലാരും വെളിച്ചപ്പാടായി ഉറഞ്ഞു തുള്ളുന്ന, വിശാലവും വിശാലമാല്ലതതുമായ നിരവധി ഗ്രൂപ്പുകളുള്ള വിദ്യാര്‍ഥി സംഘടനയുടെ സംസ്ഥാന ക്യാമ്പ്‌. വാല് എടുക്കാനും നാക്ക്‌ ചുരിക തലപ്പക്കാനും പട വെട്ടാനും  പരിശീലിപ്പിച്ചു പുതിയ അങ്ക ചേകവന്മാരെ പടച്ചു വിടുകയാണ്  ക്യാമ്പിന്റെ ലക്‌ഷ്യം. കഞ്ഞി മുക്കിയ ഉടയാത്ത ഖദറും അണിഞ്ഞു തെക്ക് മഞ്ചേശ്വരം മുതല്‍ പാറശാല വരെയുള്ള കുഞ്ഞാടുകളെല്ലാം കാമ്പിലുണ്ട്. കൂലങ്കുഷമായ ചര്‍ച്ച തുടങ്ങുന്നതിനു മുന്നോടിയായുള്ള ഉത്ഘാടന രംഗമാണ് വേദിയില്‍. പരിപാടി തുടങ്ങി അല്പം കഴിഞ്ഞപ്പോഴാണ് എതിരാളികളെയും സ്വന്തം പര്ടിക്കരെയും  അരിഞ്ഞു  തള്ളിയ
പാരമ്പര്യമുള്ള അങ്ങ് വടക്ക് നിന്നുള്ള അരിങ്ങോടര്‍ വേദിയിലെത്തിയത്. പതിവ് പോലെ ഖദര്‍ തുണി കൊണ്ട് മുഗം തുടച്ചു വേദിയില്‍ കയറിയപ്പോള്‍ ആവേശം അതിര് കടന്നു. കുഞ്ഞാടുകള്‍ക്ക് പലര്‍ക്കും കുഷ്യന്‍ ഇട്ട കസേരയായിട്ടും ഇരിപ്പുറച്ചില്ല. മുഷ്ടി ചുരുട്ടി തൊണ്ട   പൊട്ടി മുദ്രാവാക്യം വിളിച്ചു. സ്റ്റേഷനില്‍ കയറി മുണ്ടും മടക്കി കുത്തി കാക്കിയിട്ടവന്റെ തെറി വിളിച്ച, പാരമ്പര്യം. ജീവിക്കാന്‍ വേണ്ടി മണല്‍ കടത്തിയതിന്റെ പേരില്‍ പോലീസ് പിടിച്ചു ലോകകപ്പില്‍ തള്ളിയ സ്വന്തം പര്ടിക്കാരനെ പുല്ലു പോലെ ഇറക്കി കൊണ്ട് വന്ന ചങ്കൂറ്റം. പത്രങ്ങള്‍ എട്ടു കോളം വാര്‍ത്ത‍ നിരത്തി. ചാനലുകള്‍ 9 മണി ചര്‍ച്ച നടത്തി. ഇങ്ങനെ തിളങ്ങി നില്‍ക്കുന്ന സ്വന്തം രക്ഷകനല്ലേ മുന്നില്‍ നില്‍ക്കുന്നത്. ഭാവിയില്‍ അങ്ക ചേകവന്‍ മാര്‍ ആകേണ്ടവര്‍ രക്ഷകന്‍ വേദിയില്‍ കയറിയപ്പോഴും, രണ്ടു വാക് മൊഴിയാന്‍ വിളിച്ചപ്പോഴും മുഴക്കിയ മുദ്രാവാക്യം പ്രസംഗം തുടങ്ങിയിട്ടും നിര്‍ത്തിയില്ല. എവിടെയുമുണ്ടാകുമല്ലോ കണ്ണ് കടിക്കാര്‍. സഹിക്കാത്ത ഒരു കൂട്ടര്‍ തടയാനെത്തി. മുദ്രവാക്യം വിളിക്കുന്നവനെ തടയാനെതിയതോടെ സംഘര്‍ഷം ( ക്ഷമിക്കണം ആരോഗ്യകരമായ് ആശയ സംവാദം ആണെന്നാണ് സംസ്ഥാന അധ്യക്ഷന്‍ പറയുന്നത്.) തുടങ്ങി. ആശയ സംവാദതിലെര്‍പ്പെട്ട ചിലര്‍ കഴുത്തിന്‌ കുത്തി പിടിച്ചു, ചിലര്‍ കുനിച്ചു നിര്‍ത്തി കൂമ്പിനിടിച്ചു , മറ്റു ചിലരാകട്ടെ പരസ്പരം പിച്ചുകയും മാന്തുകയും കസേര കൊണ്ട് പുറതടിക്കുകയും ചെയ്തു. ഉടയാത്ത ഖാദര്‍ ഉടഞ്ഞു. ഖദറില്‍ ചോര പടര്‍ന്നു.  രക്ഷകന്‍ മൈക്കിലൂടെ അലറി വിളിച്ചിട്ടും കുട്ടികള്‍ സംവാദം നിര്‍ത്താന്‍ തയ്യാറായില്ല.. അത് അങ്ങനെയാണ്. ആശയ സംവാദം തുടങ്ങി കഴിഞ്ഞാല്‍ കണ്ണും മൂക്കും കാണില്ല. മുന്നിലുള്ളത് ദൈവം തമ്പുരാന്‍ ആയാല്‍ പോലും. വര്‍ഷങ്ങളായി മാതൃ സംഘടനയുടെയും പോഷക സംഘടനയുടെയും വര്‍ഷങ്ങളായി ഗ്രൂപ്പിന്റെ പേരില്‍ നടത്തുന്ന ആശയ സംവാദത്തിന്റെ ചരിത്രവും പാരമ്പര്യവും അതാണ്. എന്തായാലും സംവാദം തീരാന്‍ 10 മിനിട്ട് എടുത്തു.  സംവാദ തിനിടെ പറ്റിയ ചെറിയ ഒടിവും
ചതവും മാറ്റാനായി ഖാദര്‍ ഇട്ട കുഞ്ഞാടുകളെല്ലാം കോട്ടക്കലിലേക്ക് വണ്ടി കയറിയെന്നാണ് പിന്നാമ്പുര കഥ.

//////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////

ടി വിയിലൂടെ ആശയം സംവാദം നേരിട്ട് കണ്ട ജനങ്ങള്‍ക്ക്‌ ഇമ്മിണി സുഖിച്ചു. പക്ഷെ പ്രാര്‍ത്ഥന ഒന്ന് മാത്രം. ദൈവമേ ഈ യുവജനങ്ങളും കുട്ടികളുമെല്ലാം കൂടി ഇനി റോഡിലേക്ക് ആശയ സംവാദം തെരുവിലേക്ക് മാറ്റല്ലേ..... മാറ്റിയാല്‍ ഞങ്ങള് കഷ്ടപ്പെട്ട് പോകും.

വാല്‍ക്കഷണം: കണ്ണൂരെ പത്രക്കാര്‍ക്ക് ഇപ്പോഴാണ് സംഭവം മനസിലായത്. ദിവസങ്ങള്‍ക്കു മുന്പ് കള്ള്  കുടിച്ചു യൂത്തന്മാരും നടത്തിയത് ആശയ സംവധമായിരുന്നല്ലേ. പക്ഷെ അതിന്റെ ചൂടും ചൂരുമാരിഞ്ഞത് ക്യാമറയും തൂലികയുമായി വന്ന ഞങ്ങള്‍ ആണെന്ന് മാത്രം.

2012, നവംബർ 3, ശനിയാഴ്‌ച

സേവനാവകാശവും... സഹായവും ... പ്രത്യുപകാരവും.... ചില "ശംശയങ്ങള്‍"




സംസ്ഥാനത്ത് സേവനാവകാശ  നിയമം നടപ്പിലാക്കി എന്നാ വാര്‍ത്ത‍ ഒരു ഓണ്‍ലൈന്‍ ന്യൂസ്‌ പോര്ടളില്‍ വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ടെലിവിഷനില്‍ മോഹന്‍ലാലും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങള്‍ ആയി അഭിനയിച്ച ഒരു നാള്‍ വരും എന്നാ ചിത്രം പരസ്യത്തിന്റെ ചേരുവയും ചേര്‍ത്ത് ഒരു സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.... ശ്രീനിവാസന്റെ കഥ തിരക്കഥ സംഭാഷണത്തില്‍ ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത ചിത്രം പതിവ് ശ്രീനിവാസന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ബോക്സ്‌ ഓഫീസില്‍ തികഞ്ഞ പരാജയമായിരുന്നു. എങ്കിലും കഥാതന്തു ശ്രദ്ധിക്കപ്പെട്ടു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഓരോ കാര്യത്തിനും പൊതു ജനം( കഴുത എന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ ചിലരുടെ ചിന്ത) നേരിടുന്ന കാല താമസവും അഴിമതിയുടെ വ്യപ്തിയുമെല്ലാം തുറന്നു കാണിക്കാന്‍  ചിത്രത്തിന് കഴിഞ്ഞു.... സാധാരണക്കാരായ സര്‍ക്കാര്‍ ജീവനക്കാരന്‍ നടത്തുന്ന അഴിമതിക്ക് പിന്നിലും ഉന്നത തല ബന്ധം ഉണ്ടാകുമെന്ന് എല്ലാവര്ക്കും അറിയാമെങ്കിലും പരസ്യമായ ആ രഹസ്യം  ചിത്രം  ഒന്ന് കൂടി ഓര്‍മിപ്പിച്ചു... ഏക മകളെ ഏറെ സ്നേഹിക്കുകയും മകളുടെ ആഗ്രഹമനുസരിച്ച് മെഡിസിനു
പഠിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പൊതു മരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥനായ ശ്രീനിവാസന്റെ കഥാപാത്രത്തോട് ഒരു രംഗത്തില്‍ ഭാര്യ കഥാപാത്രത്തെ അവതരിപ്പിച്ച ദേവയാനി ഇങ്ങനെ ചോദിക്കുന്നുണ്ട്. "പത്താം ക്ലാസ്സില്‍ ഒരുമിച്ചു പഠിച്ച സുഹൃത്ത്‌ നിന്റെ ഭര്‍ത്താവു ഒരു പാട് പാട് കൈക്കൂലി വാങ്ങിക്കുന്നുണ്ടല്ലോ... കുറച്ചു ഞങ്ങക്ക് കൂടി തരുമോടി എന്ന് ഫോണ്‍ ചെയ്തപ്പോള്‍ ചോദിച്ചു"  ഇങ്ങനെ നിഷ്ക്കളങ്കമായി ചോദിച്ച ശേഷം ചോദിക്കുന്നു " ചേട്ടന്‍ കൈക്കൂലിക്കാരനാണോ". ഭാര്യയുടെ ഈ ചോദ്യത്തിനു ശ്രീനിവാസന്‍ നല്‍കുന്ന മറുപടിയാണ് വളരെ രസകരം. " സര്‍ക്കാര്‍ ഓഫീസില്‍ അപേക്ഷയുമായി വരുന്നവര്‍ക്ക് ഞങ്ങള്‍ ചില സഹായങ്ങളൊക്കെ ചെയ്യും.. അതിനു അവര്‍ പണമായോ മറ്റെന്തെന്കിലും ആ യോ തിരിച്ചു പ്രത്യുപകാരം ചെയ്യും.അതിനെ കൈക്കൂലി എന്ന് പറയില്ല.... "- ഇത് കേട്ടപ്പോഴാണ് ഇത്രയും കാലം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അത്രയും കാലം ഉണ്ടായിരുന്ന തെറ്റിദ്ധാരണ മാറിയത്. പാവങ്ങളെ ഇത്രയും കാലം വെറുതെ അഴിമതിക്കാരായും  ചിത്രത്തില്‍ തന്നെ പറയുന്നത് പോലെ ഹൃദയമില്ലാതവരുമായി കണ്ടത് തെറ്റായി പോയി... ഏതായാലും സേവനാവകാശ നിയമം നടപ്പിലാകുന്നതില്‍ സന്തോഷിചിരിക്കുകയാണ് പാവപെട്ട പൊതു ജനങ്ങള്‍ . ഇനി റേഷന്‍ കാര്‍ഡിനും, ജാതി തെളിയിക്കുന്നതിനും, വരുമാനം  തെളിയിക്കാനും സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരില്ലല്ലോ.  സേവനാവകാശ നിയമം നടപ്പിലാകിയതിന്റെ ബുദ്ധിമുട്ട് അനുഭവിക്കാന്‍ പോകുന്നത് ചെരുപ്പ് നിര്‍മാതാക്കളായ പാരഗണ് കമ്പനി ആണ്.. യു ഡി എഫ് ഭരണത്തില്‍ ഉദ്യോഗസ്ഥരെല്ലാം ഇങ്ങനെ നീതിമാന്മാര്‍ ആയാല്‍ സര്‍ക്കാര്‍ ഓഫീസില്‍  കയറി ഇറങ്ങേണ്ടി വരുന്നവര്‍ക്കായി കൂടുതല്‍ കാലം ഈട് നില്‍ക്കുന്ന പ്രത്യേക ചെരുപ്പ് പുറത്തിറക്കിയ കമ്പനി പൂട്ടി പോകും. ഏതായാലും കമ്പനിയുടെ വിഷമം പോട്ടെ..... ?!!!!? പുതിയ വല്ല മോടെലും പുറത്തിറങ്ങി പിടിച്ചു നില്‍ക്കുമെന്ന് പ്രതീക്ഷിക്കാം.
സേവനാവകാശ നിയമം നടപ്പിലാക്കുമ്പോള്‍ പൊതു ജനങ്ങള്‍ക്ക്‌ മുഖ്യമന്ത്രിയോട് ചെറിയൊരു
ചെറിയ ഒരു സംശയം ചോദിക്കാനുണ്ട്.. സേവനാവകാശ നിയമം വഴി അഴിമതി തുടച്ചു മാറ്റുമെന്ന് ഞങ്ങള്‍ വിശ്വസിച്ചു. പക്ഷെ നേരത്തെ ശ്രീനിവാസന്‍ കഥാപാത്രം പറഞ്ഞത് പോലെ സര്‍ക്കാര്‍ ഓഫീസില്‍ അപേക്ഷയുമായി പോയാല്‍ സേവനാവകാശത്തിന്റെ ആനുകൂല്യം ലഭിക്കാന്‍ സാറമ്മാര് ഞങ്ങക്ക് ചെയ്തു തരുന്ന ചില ചെറിയ സഹായങ്ങള്‍ക്ക് തിരിച്ചു പഴയത് പോലെ പ്രത്യുപകാരം ചെയ്യേണ്ടി വരുമോ...??? വല്ല നെല്ലായിട്ടോ... കാണിക്കയായിട്ടോ....??????? അല്ല നിയമം പ്രഖ്യാ പിക്കുമ്പോള്‍ ഞങ്ങക്ക് ഈ "ശംശയം" ഉണ്ടായിരുന്നില്ല. അങ്ങയുടെ രണ്ടു കുഞ്ഞാടുകള്‍ സേവനവകാശത്തിന്റെ അവകാശം ലഭിക്കാന്‍ ചിലര്‍ക്ക് ചില സഹായങ്ങളൊക്കെ ചെയ്തുവെന്നും തിരിച്ചു പ്രത്യുപകാരം ലഭിച്ചുവെന്നും അങ്ങയുടെ സുതാര്യ ക്യാമറ അത് പിടിച്ചുവെന്നും ഇവരെ പേര്‍സണല്‍ സ്റ്റാഫി ല്‍ നിന്നും നീക്കം ചെയ്തുവെന്നും ചിലര്‍ പറയുന്നത് കേട്ടു. അത് കൊണ്ട് മാത്രം ചോദിച്ചു പോയതാണ്. തെറ്റായി പോയെങ്കില്‍ "ഉദ്ധേശ ശുദ്ധിയാല്‍ മാപ്പ് തരൂ......... "

2012, നവംബർ 1, വ്യാഴാഴ്‌ച

എതിര്‍ക്കേണ്ടത് ക്രിക്കെറ്റിനെയോ... തീവ്രവാദത്തെയോ?

 


     പാകിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിനെ എതിര്‍ത്തുകൊണ്ട് ശിവസേന രംഗതെത്തിയതായി വാര്‍ത്ത.. രാജ്യത്ത്നടക്കുന്ന തീവ്രവാദആക്രമണങ്ങളുടെ ഉറവിടം പാകിസ്ഥാനാണെന്ന കാരണം പറഞ്ഞാണ് പരമ്പരക്കെതിരെ  
എതിര്‍പ്പുമായി സംഘടന രംഗത്ത് വന്നിരിക്കുന്നത്. 
ശിവസേന തലവന്‍ സുഭാഷ് ദേശായിയാണ് പരസ്യമായ എതിര്‍പ്പുമായി രംഗതെത്തിയത്.പെട്ടെന്ന് ഓര്മ വരുന്നത്. വര്‍ഷങ്ങള്‍ക്കു മുന്പ് പാക്കിസ്ഥാന്‍ പര്യടനത്തിന്‍ എത്തുമ്പോള്‍ ഒരു സംഘം എതിര്‍പ്പുമായി വന്നു ഫിറോസ്ഷാ കോട് ല  ഗ്രൌണ്ട് കുത്തി പൊളിച്ച സംഭവമാണ്. ശരിക്കും ഇപോഴത്തെ സാഹചര്യത്തില്‍ 
സ്പോര്‍ട്സും രാഷ്ട്രീയവും കൂട്ടിക്കുഴക്കേണ്ട കാര്യമുണ്ടോ..പാകിസ്ഥാന്‍ 
ഇന്ത്യയില്‍ പര്യടനത്തിനു വരുമ്പോഴെല്ലാം എതിര്‍ക്കപ്പെടെണ്ടാതുണ്ടോ.
നമ്മള്‍ പലപ്പോഴും പാക്കിസ്ഥാന്റെ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ 
ഇരകള്‍ ആകേണ്ടി  വന്നിട്ടുണ്ട് എന്നത് സത്യമാണ്. എന്നാലും 
കായിക രംഗത്തെ ഇത്തരം സൌഹൃദങ്ങള്‍ ഒരു പക്ഷെ നല്ല നയതന്ത്ര 
ബന്ധം ഉണ്ടാക്കാന്‍ സഹായിചേക്കാം . അങ്ങനെ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. പാകിസ്താന്‍ എന്ന് കേള്‍ക്കുമ്പോള്‍ വാളെ ടുക്കേണ്ട കാര്യമില്ല..... അങ്ങനെ വാളെ ടുക്കുന്നുന്ടെങ്കില്‍ അതിനു പിന്നില്‍ എന്തെങ്കിലും രാഷ്ട്രീയ, മത പരമായ താല്പര്യങ്ങള്‍ ഉണ്ടോ.. എന്ന് പരിശോധിക്കേണ്ടതാണ്. രാജ്യത്തെ അഭ്യന്തര വകുപ്പാണ് പാകിസ്ഥാന്‍ ടീമിന് ഇന്ത്യന്‍ പര്യടനം നടത്തുന്നതിന് അനുമതി നല്‍കിയത്. പാകിസ്താന്റെ പര്യടനത്തെ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പേരിലാണ് 
ചിലര്‍ എതിര്‍ക്കുന്നത്.എന്തിനു വേണ്ടി ആയാലും എന്തിന്റെ 
പേരിലായാലും തീവ്രവാദം എതിര്‍ക്കപ്പെടെണ്ടാതാണ്. അതിനോളം പ്രാധാന്യത്തോടെ എതിര്‍ക്കപ്പെടെണ്ടാതാണ് രാജ്യത്തിനകത്തു മതത്തിന്റെ പേരില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളും 
കൂട്ടക്കുരുതികളും. അത്തരം മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളെ 
എതിര്‍ക്കുകയോ...അത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ധമുയര്തുകയോ.
ചെയ്യാത്തവര്‍ക്ക് തീവ്രവാദ ത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും അവകാശമില്ലെന്നതാണ് സത്യം.
ഏതായാലും അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരു ടീമുകളും തമ്മിലുള്ള പരമ്പര നടക്കുന്നത്.
 മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി 20 മത്സരങ്ങളുമടങ്ങുന്നതാണ് പരമ്പര. ഡിസംബര്‍ 22ന് പാക് ടീമെത്തി പരമ്പരയ്ക്ക് ശേഷം  ജനവരി ഏഴിന് മടങ്ങിപ്പോവും.  ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, അഹമ്മദാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുന്നത്. ഏതായാലും വൈരവും എതിര്‍പ്പുകളും മറന്നു നല്ല ഒരു കായിക മാമാംഗതിനായി നമുക്ക് കാത്തിരിക്കാം. ഒപ്പം ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ഒരു ബന്ധം ഉണ്ടാകട്ടെയെന്ന പ്രതീക്ഷയോടെ......