2012, നവംബർ 19, തിങ്കളാഴ്‌ച

അപേക്ഷ: ഇമ്മാതിരി ആശയ സമരം റോഡിലേക്ക് നീട്ടരുത്...!!!!

അപേക്ഷ: ഇമ്മാതിരി ആശയ സമരം റോഡിലേക്ക് നീട്ടരുത്...!!!!

സ്ഥലം: പത്തനം തിട്ട ജില്ലയിലെ ചരല്‍ക്കുന്ന്.
സമയം: രാവിലെ ഏതാണ്ട് ഒരു 11നും 11.30നും ഇടയില്‍ വരും.

പഴമക്കാര് പറയുന്ന ചൊല്ല് പോലെ വാളെടുത്ത എല്ലാരും വെളിച്ചപ്പാടായി ഉറഞ്ഞു തുള്ളുന്ന, വിശാലവും വിശാലമാല്ലതതുമായ നിരവധി ഗ്രൂപ്പുകളുള്ള വിദ്യാര്‍ഥി സംഘടനയുടെ സംസ്ഥാന ക്യാമ്പ്‌. വാല് എടുക്കാനും നാക്ക്‌ ചുരിക തലപ്പക്കാനും പട വെട്ടാനും  പരിശീലിപ്പിച്ചു പുതിയ അങ്ക ചേകവന്മാരെ പടച്ചു വിടുകയാണ്  ക്യാമ്പിന്റെ ലക്‌ഷ്യം. കഞ്ഞി മുക്കിയ ഉടയാത്ത ഖദറും അണിഞ്ഞു തെക്ക് മഞ്ചേശ്വരം മുതല്‍ പാറശാല വരെയുള്ള കുഞ്ഞാടുകളെല്ലാം കാമ്പിലുണ്ട്. കൂലങ്കുഷമായ ചര്‍ച്ച തുടങ്ങുന്നതിനു മുന്നോടിയായുള്ള ഉത്ഘാടന രംഗമാണ് വേദിയില്‍. പരിപാടി തുടങ്ങി അല്പം കഴിഞ്ഞപ്പോഴാണ് എതിരാളികളെയും സ്വന്തം പര്ടിക്കരെയും  അരിഞ്ഞു  തള്ളിയ
പാരമ്പര്യമുള്ള അങ്ങ് വടക്ക് നിന്നുള്ള അരിങ്ങോടര്‍ വേദിയിലെത്തിയത്. പതിവ് പോലെ ഖദര്‍ തുണി കൊണ്ട് മുഗം തുടച്ചു വേദിയില്‍ കയറിയപ്പോള്‍ ആവേശം അതിര് കടന്നു. കുഞ്ഞാടുകള്‍ക്ക് പലര്‍ക്കും കുഷ്യന്‍ ഇട്ട കസേരയായിട്ടും ഇരിപ്പുറച്ചില്ല. മുഷ്ടി ചുരുട്ടി തൊണ്ട   പൊട്ടി മുദ്രാവാക്യം വിളിച്ചു. സ്റ്റേഷനില്‍ കയറി മുണ്ടും മടക്കി കുത്തി കാക്കിയിട്ടവന്റെ തെറി വിളിച്ച, പാരമ്പര്യം. ജീവിക്കാന്‍ വേണ്ടി മണല്‍ കടത്തിയതിന്റെ പേരില്‍ പോലീസ് പിടിച്ചു ലോകകപ്പില്‍ തള്ളിയ സ്വന്തം പര്ടിക്കാരനെ പുല്ലു പോലെ ഇറക്കി കൊണ്ട് വന്ന ചങ്കൂറ്റം. പത്രങ്ങള്‍ എട്ടു കോളം വാര്‍ത്ത‍ നിരത്തി. ചാനലുകള്‍ 9 മണി ചര്‍ച്ച നടത്തി. ഇങ്ങനെ തിളങ്ങി നില്‍ക്കുന്ന സ്വന്തം രക്ഷകനല്ലേ മുന്നില്‍ നില്‍ക്കുന്നത്. ഭാവിയില്‍ അങ്ക ചേകവന്‍ മാര്‍ ആകേണ്ടവര്‍ രക്ഷകന്‍ വേദിയില്‍ കയറിയപ്പോഴും, രണ്ടു വാക് മൊഴിയാന്‍ വിളിച്ചപ്പോഴും മുഴക്കിയ മുദ്രാവാക്യം പ്രസംഗം തുടങ്ങിയിട്ടും നിര്‍ത്തിയില്ല. എവിടെയുമുണ്ടാകുമല്ലോ കണ്ണ് കടിക്കാര്‍. സഹിക്കാത്ത ഒരു കൂട്ടര്‍ തടയാനെത്തി. മുദ്രവാക്യം വിളിക്കുന്നവനെ തടയാനെതിയതോടെ സംഘര്‍ഷം ( ക്ഷമിക്കണം ആരോഗ്യകരമായ് ആശയ സംവാദം ആണെന്നാണ് സംസ്ഥാന അധ്യക്ഷന്‍ പറയുന്നത്.) തുടങ്ങി. ആശയ സംവാദതിലെര്‍പ്പെട്ട ചിലര്‍ കഴുത്തിന്‌ കുത്തി പിടിച്ചു, ചിലര്‍ കുനിച്ചു നിര്‍ത്തി കൂമ്പിനിടിച്ചു , മറ്റു ചിലരാകട്ടെ പരസ്പരം പിച്ചുകയും മാന്തുകയും കസേര കൊണ്ട് പുറതടിക്കുകയും ചെയ്തു. ഉടയാത്ത ഖാദര്‍ ഉടഞ്ഞു. ഖദറില്‍ ചോര പടര്‍ന്നു.  രക്ഷകന്‍ മൈക്കിലൂടെ അലറി വിളിച്ചിട്ടും കുട്ടികള്‍ സംവാദം നിര്‍ത്താന്‍ തയ്യാറായില്ല.. അത് അങ്ങനെയാണ്. ആശയ സംവാദം തുടങ്ങി കഴിഞ്ഞാല്‍ കണ്ണും മൂക്കും കാണില്ല. മുന്നിലുള്ളത് ദൈവം തമ്പുരാന്‍ ആയാല്‍ പോലും. വര്‍ഷങ്ങളായി മാതൃ സംഘടനയുടെയും പോഷക സംഘടനയുടെയും വര്‍ഷങ്ങളായി ഗ്രൂപ്പിന്റെ പേരില്‍ നടത്തുന്ന ആശയ സംവാദത്തിന്റെ ചരിത്രവും പാരമ്പര്യവും അതാണ്. എന്തായാലും സംവാദം തീരാന്‍ 10 മിനിട്ട് എടുത്തു.  സംവാദ തിനിടെ പറ്റിയ ചെറിയ ഒടിവും
ചതവും മാറ്റാനായി ഖാദര്‍ ഇട്ട കുഞ്ഞാടുകളെല്ലാം കോട്ടക്കലിലേക്ക് വണ്ടി കയറിയെന്നാണ് പിന്നാമ്പുര കഥ.

//////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////

ടി വിയിലൂടെ ആശയം സംവാദം നേരിട്ട് കണ്ട ജനങ്ങള്‍ക്ക്‌ ഇമ്മിണി സുഖിച്ചു. പക്ഷെ പ്രാര്‍ത്ഥന ഒന്ന് മാത്രം. ദൈവമേ ഈ യുവജനങ്ങളും കുട്ടികളുമെല്ലാം കൂടി ഇനി റോഡിലേക്ക് ആശയ സംവാദം തെരുവിലേക്ക് മാറ്റല്ലേ..... മാറ്റിയാല്‍ ഞങ്ങള് കഷ്ടപ്പെട്ട് പോകും.

വാല്‍ക്കഷണം: കണ്ണൂരെ പത്രക്കാര്‍ക്ക് ഇപ്പോഴാണ് സംഭവം മനസിലായത്. ദിവസങ്ങള്‍ക്കു മുന്പ് കള്ള്  കുടിച്ചു യൂത്തന്മാരും നടത്തിയത് ആശയ സംവധമായിരുന്നല്ലേ. പക്ഷെ അതിന്റെ ചൂടും ചൂരുമാരിഞ്ഞത് ക്യാമറയും തൂലികയുമായി വന്ന ഞങ്ങള്‍ ആണെന്ന് മാത്രം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ