2012, നവംബർ 3, ശനിയാഴ്‌ച

സേവനാവകാശവും... സഹായവും ... പ്രത്യുപകാരവും.... ചില "ശംശയങ്ങള്‍"




സംസ്ഥാനത്ത് സേവനാവകാശ  നിയമം നടപ്പിലാക്കി എന്നാ വാര്‍ത്ത‍ ഒരു ഓണ്‍ലൈന്‍ ന്യൂസ്‌ പോര്ടളില്‍ വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ടെലിവിഷനില്‍ മോഹന്‍ലാലും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങള്‍ ആയി അഭിനയിച്ച ഒരു നാള്‍ വരും എന്നാ ചിത്രം പരസ്യത്തിന്റെ ചേരുവയും ചേര്‍ത്ത് ഒരു സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.... ശ്രീനിവാസന്റെ കഥ തിരക്കഥ സംഭാഷണത്തില്‍ ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത ചിത്രം പതിവ് ശ്രീനിവാസന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ബോക്സ്‌ ഓഫീസില്‍ തികഞ്ഞ പരാജയമായിരുന്നു. എങ്കിലും കഥാതന്തു ശ്രദ്ധിക്കപ്പെട്ടു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഓരോ കാര്യത്തിനും പൊതു ജനം( കഴുത എന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ ചിലരുടെ ചിന്ത) നേരിടുന്ന കാല താമസവും അഴിമതിയുടെ വ്യപ്തിയുമെല്ലാം തുറന്നു കാണിക്കാന്‍  ചിത്രത്തിന് കഴിഞ്ഞു.... സാധാരണക്കാരായ സര്‍ക്കാര്‍ ജീവനക്കാരന്‍ നടത്തുന്ന അഴിമതിക്ക് പിന്നിലും ഉന്നത തല ബന്ധം ഉണ്ടാകുമെന്ന് എല്ലാവര്ക്കും അറിയാമെങ്കിലും പരസ്യമായ ആ രഹസ്യം  ചിത്രം  ഒന്ന് കൂടി ഓര്‍മിപ്പിച്ചു... ഏക മകളെ ഏറെ സ്നേഹിക്കുകയും മകളുടെ ആഗ്രഹമനുസരിച്ച് മെഡിസിനു
പഠിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പൊതു മരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥനായ ശ്രീനിവാസന്റെ കഥാപാത്രത്തോട് ഒരു രംഗത്തില്‍ ഭാര്യ കഥാപാത്രത്തെ അവതരിപ്പിച്ച ദേവയാനി ഇങ്ങനെ ചോദിക്കുന്നുണ്ട്. "പത്താം ക്ലാസ്സില്‍ ഒരുമിച്ചു പഠിച്ച സുഹൃത്ത്‌ നിന്റെ ഭര്‍ത്താവു ഒരു പാട് പാട് കൈക്കൂലി വാങ്ങിക്കുന്നുണ്ടല്ലോ... കുറച്ചു ഞങ്ങക്ക് കൂടി തരുമോടി എന്ന് ഫോണ്‍ ചെയ്തപ്പോള്‍ ചോദിച്ചു"  ഇങ്ങനെ നിഷ്ക്കളങ്കമായി ചോദിച്ച ശേഷം ചോദിക്കുന്നു " ചേട്ടന്‍ കൈക്കൂലിക്കാരനാണോ". ഭാര്യയുടെ ഈ ചോദ്യത്തിനു ശ്രീനിവാസന്‍ നല്‍കുന്ന മറുപടിയാണ് വളരെ രസകരം. " സര്‍ക്കാര്‍ ഓഫീസില്‍ അപേക്ഷയുമായി വരുന്നവര്‍ക്ക് ഞങ്ങള്‍ ചില സഹായങ്ങളൊക്കെ ചെയ്യും.. അതിനു അവര്‍ പണമായോ മറ്റെന്തെന്കിലും ആ യോ തിരിച്ചു പ്രത്യുപകാരം ചെയ്യും.അതിനെ കൈക്കൂലി എന്ന് പറയില്ല.... "- ഇത് കേട്ടപ്പോഴാണ് ഇത്രയും കാലം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അത്രയും കാലം ഉണ്ടായിരുന്ന തെറ്റിദ്ധാരണ മാറിയത്. പാവങ്ങളെ ഇത്രയും കാലം വെറുതെ അഴിമതിക്കാരായും  ചിത്രത്തില്‍ തന്നെ പറയുന്നത് പോലെ ഹൃദയമില്ലാതവരുമായി കണ്ടത് തെറ്റായി പോയി... ഏതായാലും സേവനാവകാശ നിയമം നടപ്പിലാകുന്നതില്‍ സന്തോഷിചിരിക്കുകയാണ് പാവപെട്ട പൊതു ജനങ്ങള്‍ . ഇനി റേഷന്‍ കാര്‍ഡിനും, ജാതി തെളിയിക്കുന്നതിനും, വരുമാനം  തെളിയിക്കാനും സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരില്ലല്ലോ.  സേവനാവകാശ നിയമം നടപ്പിലാകിയതിന്റെ ബുദ്ധിമുട്ട് അനുഭവിക്കാന്‍ പോകുന്നത് ചെരുപ്പ് നിര്‍മാതാക്കളായ പാരഗണ് കമ്പനി ആണ്.. യു ഡി എഫ് ഭരണത്തില്‍ ഉദ്യോഗസ്ഥരെല്ലാം ഇങ്ങനെ നീതിമാന്മാര്‍ ആയാല്‍ സര്‍ക്കാര്‍ ഓഫീസില്‍  കയറി ഇറങ്ങേണ്ടി വരുന്നവര്‍ക്കായി കൂടുതല്‍ കാലം ഈട് നില്‍ക്കുന്ന പ്രത്യേക ചെരുപ്പ് പുറത്തിറക്കിയ കമ്പനി പൂട്ടി പോകും. ഏതായാലും കമ്പനിയുടെ വിഷമം പോട്ടെ..... ?!!!!? പുതിയ വല്ല മോടെലും പുറത്തിറങ്ങി പിടിച്ചു നില്‍ക്കുമെന്ന് പ്രതീക്ഷിക്കാം.
സേവനാവകാശ നിയമം നടപ്പിലാക്കുമ്പോള്‍ പൊതു ജനങ്ങള്‍ക്ക്‌ മുഖ്യമന്ത്രിയോട് ചെറിയൊരു
ചെറിയ ഒരു സംശയം ചോദിക്കാനുണ്ട്.. സേവനാവകാശ നിയമം വഴി അഴിമതി തുടച്ചു മാറ്റുമെന്ന് ഞങ്ങള്‍ വിശ്വസിച്ചു. പക്ഷെ നേരത്തെ ശ്രീനിവാസന്‍ കഥാപാത്രം പറഞ്ഞത് പോലെ സര്‍ക്കാര്‍ ഓഫീസില്‍ അപേക്ഷയുമായി പോയാല്‍ സേവനാവകാശത്തിന്റെ ആനുകൂല്യം ലഭിക്കാന്‍ സാറമ്മാര് ഞങ്ങക്ക് ചെയ്തു തരുന്ന ചില ചെറിയ സഹായങ്ങള്‍ക്ക് തിരിച്ചു പഴയത് പോലെ പ്രത്യുപകാരം ചെയ്യേണ്ടി വരുമോ...??? വല്ല നെല്ലായിട്ടോ... കാണിക്കയായിട്ടോ....??????? അല്ല നിയമം പ്രഖ്യാ പിക്കുമ്പോള്‍ ഞങ്ങക്ക് ഈ "ശംശയം" ഉണ്ടായിരുന്നില്ല. അങ്ങയുടെ രണ്ടു കുഞ്ഞാടുകള്‍ സേവനവകാശത്തിന്റെ അവകാശം ലഭിക്കാന്‍ ചിലര്‍ക്ക് ചില സഹായങ്ങളൊക്കെ ചെയ്തുവെന്നും തിരിച്ചു പ്രത്യുപകാരം ലഭിച്ചുവെന്നും അങ്ങയുടെ സുതാര്യ ക്യാമറ അത് പിടിച്ചുവെന്നും ഇവരെ പേര്‍സണല്‍ സ്റ്റാഫി ല്‍ നിന്നും നീക്കം ചെയ്തുവെന്നും ചിലര്‍ പറയുന്നത് കേട്ടു. അത് കൊണ്ട് മാത്രം ചോദിച്ചു പോയതാണ്. തെറ്റായി പോയെങ്കില്‍ "ഉദ്ധേശ ശുദ്ധിയാല്‍ മാപ്പ് തരൂ......... "

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ