2012, നവംബർ 1, വ്യാഴാഴ്‌ച

എതിര്‍ക്കേണ്ടത് ക്രിക്കെറ്റിനെയോ... തീവ്രവാദത്തെയോ?

 


     പാകിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിനെ എതിര്‍ത്തുകൊണ്ട് ശിവസേന രംഗതെത്തിയതായി വാര്‍ത്ത.. രാജ്യത്ത്നടക്കുന്ന തീവ്രവാദആക്രമണങ്ങളുടെ ഉറവിടം പാകിസ്ഥാനാണെന്ന കാരണം പറഞ്ഞാണ് പരമ്പരക്കെതിരെ  
എതിര്‍പ്പുമായി സംഘടന രംഗത്ത് വന്നിരിക്കുന്നത്. 
ശിവസേന തലവന്‍ സുഭാഷ് ദേശായിയാണ് പരസ്യമായ എതിര്‍പ്പുമായി രംഗതെത്തിയത്.പെട്ടെന്ന് ഓര്മ വരുന്നത്. വര്‍ഷങ്ങള്‍ക്കു മുന്പ് പാക്കിസ്ഥാന്‍ പര്യടനത്തിന്‍ എത്തുമ്പോള്‍ ഒരു സംഘം എതിര്‍പ്പുമായി വന്നു ഫിറോസ്ഷാ കോട് ല  ഗ്രൌണ്ട് കുത്തി പൊളിച്ച സംഭവമാണ്. ശരിക്കും ഇപോഴത്തെ സാഹചര്യത്തില്‍ 
സ്പോര്‍ട്സും രാഷ്ട്രീയവും കൂട്ടിക്കുഴക്കേണ്ട കാര്യമുണ്ടോ..പാകിസ്ഥാന്‍ 
ഇന്ത്യയില്‍ പര്യടനത്തിനു വരുമ്പോഴെല്ലാം എതിര്‍ക്കപ്പെടെണ്ടാതുണ്ടോ.
നമ്മള്‍ പലപ്പോഴും പാക്കിസ്ഥാന്റെ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ 
ഇരകള്‍ ആകേണ്ടി  വന്നിട്ടുണ്ട് എന്നത് സത്യമാണ്. എന്നാലും 
കായിക രംഗത്തെ ഇത്തരം സൌഹൃദങ്ങള്‍ ഒരു പക്ഷെ നല്ല നയതന്ത്ര 
ബന്ധം ഉണ്ടാക്കാന്‍ സഹായിചേക്കാം . അങ്ങനെ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. പാകിസ്താന്‍ എന്ന് കേള്‍ക്കുമ്പോള്‍ വാളെ ടുക്കേണ്ട കാര്യമില്ല..... അങ്ങനെ വാളെ ടുക്കുന്നുന്ടെങ്കില്‍ അതിനു പിന്നില്‍ എന്തെങ്കിലും രാഷ്ട്രീയ, മത പരമായ താല്പര്യങ്ങള്‍ ഉണ്ടോ.. എന്ന് പരിശോധിക്കേണ്ടതാണ്. രാജ്യത്തെ അഭ്യന്തര വകുപ്പാണ് പാകിസ്ഥാന്‍ ടീമിന് ഇന്ത്യന്‍ പര്യടനം നടത്തുന്നതിന് അനുമതി നല്‍കിയത്. പാകിസ്താന്റെ പര്യടനത്തെ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പേരിലാണ് 
ചിലര്‍ എതിര്‍ക്കുന്നത്.എന്തിനു വേണ്ടി ആയാലും എന്തിന്റെ 
പേരിലായാലും തീവ്രവാദം എതിര്‍ക്കപ്പെടെണ്ടാതാണ്. അതിനോളം പ്രാധാന്യത്തോടെ എതിര്‍ക്കപ്പെടെണ്ടാതാണ് രാജ്യത്തിനകത്തു മതത്തിന്റെ പേരില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളും 
കൂട്ടക്കുരുതികളും. അത്തരം മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളെ 
എതിര്‍ക്കുകയോ...അത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ധമുയര്തുകയോ.
ചെയ്യാത്തവര്‍ക്ക് തീവ്രവാദ ത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും അവകാശമില്ലെന്നതാണ് സത്യം.
ഏതായാലും അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരു ടീമുകളും തമ്മിലുള്ള പരമ്പര നടക്കുന്നത്.
 മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി 20 മത്സരങ്ങളുമടങ്ങുന്നതാണ് പരമ്പര. ഡിസംബര്‍ 22ന് പാക് ടീമെത്തി പരമ്പരയ്ക്ക് ശേഷം  ജനവരി ഏഴിന് മടങ്ങിപ്പോവും.  ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, അഹമ്മദാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുന്നത്. ഏതായാലും വൈരവും എതിര്‍പ്പുകളും മറന്നു നല്ല ഒരു കായിക മാമാംഗതിനായി നമുക്ക് കാത്തിരിക്കാം. ഒപ്പം ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ഒരു ബന്ധം ഉണ്ടാകട്ടെയെന്ന പ്രതീക്ഷയോടെ......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ